മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
അബൂദബി: മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ (2025 ഒക്ടോബർ 2) മാഞ്ചസ്റ്ററിലെ ക്രംപ്സാൾ പ്രദേശത്തുള്ള ഹീറ്റൻ പാർക്ക് ഹീബ്രൂ കോൺഗ്രിഗേഷൻ സിനഗോഗിന് സമീപമാണ് ആക്രമണം നടന്നത്. ബ്രിട്ടീഷ് പൊലിസിന്റെ റിപ്പോർട്ട് പ്രകാരം, ഒരു കാർ കാൽനടയാത്രക്കാരുടെ നേർക്ക് ഓടിക്കുകയും, തുടർന്ന് ആളുകളെ കുത്തി പരുക്കേൽപിച്ചതായും സാക്ഷികൾ വെളിപ്പെടുത്തി. ഈ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംശയിക്കപ്പെടുന്ന പ്രതിയെ പൊലിസ് ഉദ്യോഗസ്ഥർ വെടിവെച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലിസ് (GMP) വ്യക്തമാക്കി.
യുഎഇ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു, സമാധാനപരമായി ജീവിക്കുന്ന പൗരന്മാർക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളെയും നിരാകരിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും, യുകെ സർക്കാരിനും ജനങ്ങൾക്കും അനുശോചനം അറിച്ചു, ഒപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
The United Arab Emirates has strongly condemned the terrorist attack targeting a Jewish synagogue in Manchester, UK, which resulted in several deaths and injuries. The Ministry of Foreign Affairs expressed its deep sorrow over the incident and reaffirmed the country's firm stance against all forms of violence and terrorism targeting innocent civilians. The UAE has extended heartfelt condolences to the families of the victims and wished a swift recovery to those injured
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."