തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി
തൃശൂർ: അഴീക്കോട് ഫിഷ്‌ലാൻഡിംഗ് സെന്ററിൽ നിന്ന് മത്സ്യബന്ധന നിയമങ്ങൾ ലംഘിച്ച് കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഏറിയാട് സ്വദേശി കാവുങ്ങൽ സലീമിന്റെ ഉടമസ്ഥതയിലുള്ള ദുൽഫിക്കർ എന്ന വള്ളത്തിൽ നിന്ന് 10 സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള 2000 കിലോ കുഞ്ഞൻ മത്തിയാണ് കണ്ടെടുത്തത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയതിനെ തുടർന്നാണ് വള്ളം കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കുഞ്ഞൻ മത്തികളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി. സീമയുടെ നിർദേശപ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ പ്രശാന്ത്കുമാർ വി.എൻ, ഷൈബു വി.എം, സീഗാർഡ്‌സ്, ഹുസൈൻ വടകനൊലി, നിഷാദ് എന്നിവർ ചേർന്നാണ് നടപടി സ്വീകരിച്ചത്.
വള്ളം ഉടമയിൽ നിന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമനടപടികൾ പൂർത്തിയാക്കി പിഴ ഈടാക്കും. മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കാൻ കർശന നടപടികൾ തുടരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
In Thrissur, the Fisheries Marine Enforcement team seized a boat from Azhikode Fish Landing Centre for illegally catching 2000 kg of juvenile sardines, less than 10 cm in size. The boat, owned by Eriyad resident Kavungal Saleem, was confiscated, and the fish were released back into the sea. Legal action and fines will follow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."