HOME
DETAILS

ദുബൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത് ലഗേജില്ലാതെ; കമ്പനിക്കെതിരേ കരിപ്പൂരിലേതടക്കം 24 മണിക്കൂറിനുള്ളില്‍ മൂന്ന് പരാതികള്‍ | SpiceJet

  
October 09, 2025 | 3:10 AM

Passengers shocked as Dubai New Delhi SpiceJet flight lands without luggage

ന്യൂഡല്‍ഹി: ദുബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇന്നലെ സര്‍വീസ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത് ലഗേജില്ലാതെ. 148 യാത്രക്കാരുമായി യുഎഇ സമയം ഉച്ചയ്ക്ക് 12 മണിയോടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) പുറപ്പെട്ട എസ്.ജി-12 വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണിയോടെയാണ് ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3 ല്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ കണ്‍വെയര്‍ ബെല്‍റ്റിന് ചുറ്റും ഒത്തുകൂടി ഏറെ കാത്തിരുന്നിട്ടും ഒരു ലഗേജും അവിടെ വരുന്നില്ല. ഇതോടെ പരിഭ്രാന്തിയും ആശയക്കുഴപ്പത്തിലുമായ യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ്, ലഗേജ് ഒന്നു പോലും എടുക്കാതെയാണ് വിമാനം ദുബൈയില്‍നിന്ന് പുറപ്പെട്ടതെന്ന് അറിഞ്ഞത്.

ഇതോടെ യാത്രക്കാര്‍ കൂട്ടമായി പരാതിപ്പെട്ടു. ചിലര്‍ ടെര്‍മിനലിലെ സ്‌പൈസ് ജെറ്റ് കാബിനില്‍ പോയി പ്രതിഷേധവും രേഖപ്പെടുത്തി. ലഗേജ് ബെല്‍റ്റ് ശൂന്യമായിരുന്നുവെന്നും ഒന്നും എത്തിയിട്ടില്ലെന്ന് ആളുകള്‍ ഓരോരുത്തരായി മനസ്സിലാക്കിയെന്നും ഗാസിയാബാദില്‍ നിന്നുള്ള പ്രഥം ചൌധരി പറഞ്ഞു. വിമാനത്തിന്റെ മുഴുവന്‍ ബാഗേജും ഇപ്പോഴും ദുബൈയിലാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയെന്ന് മറ്റൊരാള്‍ പറഞ്ഞു.

ലഗേജ് നഷ്ടമാകുന്ന സാഹചര്യത്തിലുള്ള സംവിധാനമായ ബാഗേജ് ക്രമക്കേട് റിപ്പോര്‍ട്ടുകള്‍ (ബി.ഐ.ആര്‍) പൂരിപ്പിക്കാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെടുകയും അവരുടെ സാധനങ്ങള്‍ അടുത്ത സര്‍വീസില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

വിമാനത്തിന് അമിതഭാരമുണ്ടെന്ന് പിന്നീട് അറിയിച്ചതായി ചില യാത്രക്കാര്‍ പറഞ്ഞു. ഇത് ചെക്ക്ഇന്‍ ബാഗേജുകളെല്ലാം ഇറക്കാന്‍ എയര്‍ലൈനിനെ നിര്‍ബന്ധിതരാക്കിയെന്നാണ് വിശദീകരണം. എന്നാല്‍ ഇത് അവിശ്വസനീയമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബാഗുകള്‍ ഇതിനകം തൂക്കിയിട്ടുണ്ടെങ്കില്‍, ടേക്ക് ഓഫ് ചെയ്തതിന് ശേഷം അത് അമിതഭാരമുള്ളതാണെന്ന് അവര്‍ എങ്ങനെ മനസ്സിലാക്കിയെന്ന് നോയിഡയില്‍ നിന്നുള്ള സുഹാന ബിഷ്ത് ചോദിച്ചു. തന്റെ ലഗേജില്‍ 5,000 ദിര്‍ഹത്തില്‍ കൂടുതല്‍ വിലമതിക്കുന്ന വസ്തുക്കള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ സ്‌പൈസ് ജെറ്റ് ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.

കരിപ്പൂരിലേതടക്കം 24 മണിക്കൂറിനുള്ളില്‍ മൂന്ന് ക്രമക്കേടുകള്‍

സ്‌പൈസ് ജെറ്റ് ഉള്‍പ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. അന്താരാഷ്ട്ര റൂട്ടുകളില്‍ ബാഗേജ് കൈകാര്യം ചെയ്തതിന് എയര്‍ലൈന്‍ ആവര്‍ത്തിച്ചുള്ള വിമര്‍ശനം നേരിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ലഗേജ് മറന്നതുള്‍പ്പെടെ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ സ്‌പൈസ് ജെറ്റുമായി ബന്ധപ്പെട്ട് മൂന്ന് ക്രമക്കേടുകളാണ് ഉയര്‍ന്നത്. രാവിലെ 9.30 ന് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റിന്റെ ജയ്പൂര്‍ - ദുബായ് ഫ്‌ലൈറ്റ് എസ്ജി57 14 മണിക്കൂര്‍ വൈകി ഓടിയതാണ് പരാതിക്കിടയാക്കിയ രണ്ടാമത്തെ സംഭവം. യാത്രക്കാര്‍, ഭക്ഷണമോ താമസമോ ഇല്ലാതെ ദിവസം മുഴുവന്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിയും വന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കപ്പെട്ടതാണ് മൂന്നാമത്തെ സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നു പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്നു വൈകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് കൃത്യമായ സമയം പറയാതെയും പറഞ്ഞ സമയം പാലിക്കാതെയും സമയത്തു ഭക്ഷണം നല്‍കാതെയും പ്രയാസത്തിലാക്കിയെന്നാണ് പരാതി. ഒടുവില്‍ സര്‍വിസ് തന്നെ റദ്ദാക്കുകയും ചെയ്തു.

A SpiceJet flight from Dubai to New Delhi landed on Wednesday evening without the luggage of any of its passengers, leaving travellers bewildered  and a sea of empty baggage trolleys  at Delhi airport. Flight SG-12 carrying 148 passengers departed around 12pm UAE time (1.30pm IST) after a brief delay and landed at Indira Gandhi International Airport’s Terminal 3 around 5pm Indian time, according to Hindi daily Dainik Bhaskar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  a day ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  a day ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  a day ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  a day ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  a day ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  a day ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  a day ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  a day ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  a day ago