HOME
DETAILS

വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം

  
Web Desk
October 10 2025 | 02:10 AM

vaniyamkulam assault horror dYFI leaders brutally beat ex-worker vinesh over facebook post victim in critical condition on ventilator as police hunt absconding main accused c rakesh

പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വാണിയംകുളത്ത് സാമൂഹികമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡിവൈഎഫ്ഐ നേതാക്കൾ മുൻ ഡിവൈഎഫ്ഐ പ്രവർത്തകനെ ക്രൂരമായി മർദിച്ച സംഭവം. മർദനമേറ്റ  പനയൂർ സ്വദേശി വിനേഷിന്റെ ആരോഗ്യനില ഇപ്പോഴും അതീവഗുരുതരമായി തുടരുന്നു. വാണിയംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ 48 മണിക്കൂറിലധികമായി വെന്റിലേറ്ററിൽ വിനേഷ് നിരീക്ഷണത്തിലാണുള്ളത്.ആക്രമണത്തിൽ വിനേഷിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരിക്കുന്നു. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള സാധ്യതയുണ്ടെന്നും, ഒളിവിലായ മുഖ്യപ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി. രാകേഷിനായുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കോഴിക്കോട് നിന്ന് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹാരിസ്, സുർജിത്ത്, കിരൺ എന്നീ മൂന്ന് പ്രതികളെ രാത്രി പാലക്കാട്ടേക്ക് എത്തിച്ചു. ഇന്ന്  സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് പൊലിസിന്റെ പദ്ധതി.മർദനത്തിന് ശേഷം വിനേഷിനെ വീട്ടിലേക്ക് കൊണ്ടുവന്നതിന്റെ കാരണം മനസിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും പൊലിസ് വ്യക്തമാക്കി.

വാണിയംകുളം കുനത്തറ ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു വിനേഷ്. നിലവിൽ ഡിവൈഎഫ്ഐയിലെ ഔദ്യോഗിക ചുമതലകളിൽ വിട്ടു നിൽക്കുകയായിരുന്നു. ഫേസ്ബുക്കിലെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് കഴിഞ്ഞ ദിവസങ്ങളിലാണെന്നാണ് വിവരം.ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായ സി. രാകേഷിൻ്റെ നേതൃത്തിലാണ് ഈ ക്രൂര മർദനം നടന്നത്. മർദനത്തിന് ശേഷം വിനേഷിന്റെ അവസ്ഥ ഗുരുതരമായി മാറി, ഇപ്പോൾ വെന്റിലേറ്റർ സപ്പോർട്ടിലാണ്.  സംഭവത്തിന് ശേഷം  സി. രാകേഷ് ഒളിവിലാണ്. അദ്ദേഹത്തെ കണ്ടെത്താനുള്ള പ്രത്യേക സംഘത്തെ പൊലിസ് വിന്യസിച്ചു.സംഭവത്തിൽ പങ്കുചേർന്ന മറ്റു ചിലരെ പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. തെളിവുകൾ ശേഖരിച്ച് കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിയിലായ മൂന്ന് പ്രതികളെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഇത് അന്വേഷണത്തിന് പുതിയ വഴിത്തിരിവ് നൽകുമെന്നാണ് പ്രതീക്ഷ.

വിനേഷിനെ വീട്ടിലേക്ക് കൊണ്ടുവന്നതിന്റെ പശ്ചാത്തലം വ്യക്തമാക്കാൻ പൊലിസ് കൂടുതൽ സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുന്നു. സംഭവസ്ഥലത്തെ സുരക്ഷാ ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ അന്വേഷണത്തിന് നിർണായകമാണ്. ഈ ദൃശ്യങ്ങൾ പ്രതികളുടെ പങ്ക് വ്യക്തമാക്കുമെന്ന് പൊലിസ് വിശ്വസിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ ജാഗ്രതൈ; ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്

Kuwait
  •  7 hours ago
No Image

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 7.5  തീവ്രത, സുനാമി മുന്നറിയിപ്പ്

International
  •  7 hours ago
No Image

കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം, നിരവധിപേർക്ക് പരുക്ക്

Kerala
  •  7 hours ago
No Image

അടുത്ത വർഷം മുതൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി സഊദി  

Saudi-arabia
  •  7 hours ago
No Image

ശബരിമല സ്വർണപാളിയിൽ തിരിമറി നടന്നു; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  7 hours ago
No Image

'ഇംഗ്ലണ്ട് പര്യടനത്തിലെ എന്റെ ഗുരു അവനാണ്'; ഇന്ത്യൻ സൂപ്പർ താരം തന്റെ 'ഗുരു'വാണെന്ന് തുറന്ന് പറഞ്ഞ് കുൽദീപ് യാദവ്

Cricket
  •  8 hours ago
No Image

മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ

Saudi-arabia
  •  8 hours ago
No Image

അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുൻകേന്ദ്രമന്ത്രിയും പാർട്ടിയുടെ മുഖവുമായ നേതാവുൾപ്പെടെ 17 പേർ രാജിവെച്ചു 

National
  •  8 hours ago
No Image

ഷാർജയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം

uae
  •  8 hours ago
No Image

' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്‌ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്‌നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം

Kerala
  •  8 hours ago


No Image

രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  9 hours ago
No Image

സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്

crime
  •  9 hours ago
No Image

എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്

Football
  •  9 hours ago
No Image

വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍;  യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്

International
  •  10 hours ago