HOME
DETAILS

മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ

  
October 10 2025 | 06:10 AM

family receives young mans body instead of daughters authorities order investigation

റിയാദ്: മരണപ്പെട്ട മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ അൽ റാസ് ജനറൽ ആശുപത്രിയിലെത്തിയ ഒരു കുടുംബത്തിന് ലഭിച്ചത് യുവാവിന്റെ മൃതദേഹം. സൗദി അറേബ്യയിലെ ഖാസിം മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഖാസിം അമീർ പ്രിൻസ് ഫൈസൽ ബിൻ മിഷാലിന്റെ നിർദേശപ്രകാരം അടിയന്തര അന്വേഷണം ആരംഭിച്ചു.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രി അധികൃതർ പെൺകുട്ടിയുടെ മൃതദേഹം തെറ്റിദ്ധരിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് കൈമാറി. യുവാവിന്റെ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ പിന്നീട് പെൺകുട്ടിയുടെ കുടുംബം ആശുപത്രിയിലെത്തിയപ്പോഴാണ് തെറ്റ് പുറത്തുവന്നത്. കുടുംബം ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഫൈസൽ ബിൻ മിഷാൽ രാജകുാമരൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ ഉത്തരവിട്ടു. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ കാലതാമസമില്ലാതെ സമർപ്പിക്കണമെന്നും സമിതിക്ക് നിർദേശിച്ചു. 

"രോഗികളുടെ അവകാശങ്ങളും കുടുംബങ്ങളുടെ അന്തസ്സും സംരക്ഷിക്കുന്നതിന് മെഡിക്കൽ, ഭരണ നടപടിക്രമങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള കൃത്യതയും കർശനമായ ഉത്തരവാദിത്തവും അനിവാര്യമാണ്" അമീർ വ്യക്തമാക്കി.
തെറ്റിന്റെ കാരണങ്ങൾ കണ്ടെത്തുകയും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം സംഭവം ഓർമിപ്പിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ അധികൃതർ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

heartbreaking morgue mix-up leaves grieving family in shock after collecting wrong corpse while searching for daughter's remains. authorities in saudi launch probe into the tragic hospital error amid calls for accountability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍സിസിയില്‍ കാന്‍സര്‍ മരുന്ന് മാറി നല്‍കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  5 hours ago
No Image

യുഎഇ; വി​ദ്യാർഥികൾക്ക് ആഘോഷിക്കാം; 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ മധ്യവേനൽ അവധി പ്രഖ്യാപിച്ചു

uae
  •  5 hours ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം: അന്വേഷണം വേണം, പരാതി നല്‍കി ദേവസ്വം ബോര്‍ഡ്

Kerala
  •  6 hours ago
No Image

അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Kuwait
  •  6 hours ago
No Image

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സംഘം ചേർന്ന് ആക്രമണം; മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ

Kerala
  •  6 hours ago
No Image

'ഈ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരം'; താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ

uae
  •  7 hours ago
No Image

എതിർ ദിശയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ദുബൈയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

uae
  •  8 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago
No Image

ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്

International
  •  9 hours ago
No Image

പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീട്ടി ഹൈക്കോടതി; ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  9 hours ago


No Image

ലഖിംപുർ ഖേരി ​കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി

National
  •  9 hours ago
No Image

'മുനമ്പത്തേത് വഖഫ് ഭൂമിയല്ല'  നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

Kerala
  •  9 hours ago
No Image

സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും

uae
  •  10 hours ago
No Image

'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം

International
  •  10 hours ago