കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വിഭാഗം വ്യാഴാഴ്ച തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ നടത്തി. സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുക, ഗതാഗത അച്ചടക്കം ഉറപ്പുവരുത്തുക, നിയമലംഘകരെ പിടികൂടുക എന്നീ ലക്ഷ്യത്തോടെ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കി മൊബൈൽ പട്രോളിംഗ് വഴിയാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.
അതേസമയം, വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ പരിശോധനയിൽ സുപ്രധാനമായ നേട്ടങ്ങളാണ് കൈവരിച്ചത്:
- 519 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
- വാറന്റ് പുറപ്പെടുവിച്ച രണ്ട് പേർ അറസ്റ്റിലായി.
- രണ്ട് ഒളിച്ചോട്ട കേസുകൾ (absconding) കണ്ടെത്തി.
- മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് പ്രതികളെ പിടികൂടി.
- താമസ, തൊഴിൽ നിയമം ലംഘിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
- എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു.
- ട്രാഫിക് നിയമങ്ങൾ ലംഘിച്ച 21 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
- കൂടുതൽ നിയമനടപടികൾക്കായി ഒരാളെ ട്രാഫിക് പൊലിസിന് റഫർ ചെയ്തു.
നിയമം നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിലുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ (ട്രാഫിക് കാര്യ-ഓപ്പറേഷൻസ് സെക്ടർ വഴി) പ്രതിബദ്ധത ഈ സംരംഭം വ്യക്തമാക്കുന്നു. എല്ലാ ഗവർണറേറ്റുകളിലും ഇത്തരം മൊബൈൽ പട്രോളിംഗ് കാമ്പെയ്‌നുകൾ രാപ്പകലില്ലാതെ തുടരുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്‌ക്യൂ പൊലിസ് വ്യക്തമാക്കി.
The Traffic Department under the Ministry of Interior carried out a comprehensive operation in various areas of the capital on Thursday, focusing on strengthening security presence, ensuring traffic discipline, and apprehending violators. Mobile patrols were used instead of checkpoints to achieve these objectives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."