ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്
അബൂദബി: പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വർധിപ്പിക്കുന്നതിനായി ഒരു പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് അബൂദബി പൊലിസ്. വെള്ളിയാഴ്ചയാണ് (2025 ഒക്ടോബർ 17) അബൂദബി പൊലിസ് ഈ പ്രഖ്യാപനം നടത്തിയത്.
#أخبارنا | #شرطة_أبوظبي تواصل حملة " #بادر_واستفد " بالتعاون مع مركز النقل المتكامل
— شرطة أبوظبي (@ADPoliceHQ) October 17, 2025
أطلقت القيادة العامة لشرطة أبوظبي بالتعاون مع مركز النقل المتكامل عرضًا مرئيًا توعويًا لمبادرة "بادر واستفد" على شاشات الحافلات العامة وسيارات الأجرة في إمارة أبوظبي، في إطار جهودها المستمرة لنشر… pic.twitter.com/W1urw4788a
അബൂദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററുമായി (ITC) സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 'ഇനിഷിയേറ്റ് ആൻഡ് ബെനിഫിറ്റ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. എമിറേറ്റിലെ പ്രധാന പൊതുഗതാഗത മാർഗ്ഗങ്ങളായ ബസുകളിലെയും ടാക്‌സികളിലെയും സ്‌ക്രീനുകൾ ഉപയോഗപ്പെടുത്തിയാണ് ഈ ബോധവൽക്കരണം നടത്തുന്നത്.
ജനങ്ങളിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും സുരക്ഷാ സന്ദേശങ്ങൾ എത്തിക്കുക എന്നിവയാണ് ഈ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇതിനായി അബൂദബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലായി 700-ൽ അധികം ബസുകളും, മേൽക്കൂരകളിൽ സ്‌ക്രീനുകളുള്ള 100 ടാക്‌സികളും, ഉൾവശത്ത് സ്‌ക്രീനുകളുള്ള 370 ടാക്‌സികളും ഉപയോഗിക്കും.
ട്രാഫിക് പിഴയിൽ ഇളവ്
ഈ പദ്ധതിയുടെ ഭാഗമായി, ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയിൽ 35 ശതമാനം വരെ ഇളവ് ലഭിക്കുന്ന പ്രത്യേക പദ്ധതിയും അബൂദബി പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പിഴ ചുമത്തപ്പെട്ട തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ (60 ദിവസം) പിഴ അടച്ചുതീർക്കുന്നവർക്ക്, പിഴത്തുകയുടെ 35 ശതമാനം വരെ ഇളവ് ലഭിക്കും. അതേസമയം, ഒരുവർഷത്തിനകം പിഴത്തുകകൾ അടയ്ക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. ഗുരുതരമല്ലാത്ത ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുക.
The Abu Dhabi Police has launched a new initiative to enhance traffic awareness among the public. As part of this effort, they unveiled a smart robot designed to educate people about traffic rules and safety. This innovative approach aims to reduce traffic violations and promote responsible driving habits in the community
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."