HOME
DETAILS

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും

  
Web Desk
October 21, 2025 | 5:37 AM

kozhikode- new palayam-market-inaguration protest

കോഴിക്കോട്: നഗരത്തിന്റെ മുഖച്ഛായ മാറ്റും വിധത്തില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നായ കല്ലുത്താന്‍കടവിലെ ന്യൂ പാളയം മാര്‍ക്കറ്റ് ഉദ്ഘാടനത്തിനിടെ വന്‍ പ്രതിഷേധം. ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. ന്യൂ പാളയം മാര്‍ക്കറ്റിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 

ഇതിനിടെ പൊലിസും  പ്രതിഷേധക്കാരും തമ്മിലും ഉന്തും തള്ളുമുണ്ടായി. പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവര്‍ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

പച്ചക്കറി മാര്‍ക്കറ്റിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷും ഹോള്‍സെയില്‍ ആന്‍ഡ് ഓപണ്‍ മാര്‍ക്കറ്റ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസുമാണ് നിര്‍വഹിക്കുന്നത്. മേയര്‍ ബീനാ ഫിലിപ്പ് അധ്യക്ഷയാകും. കോര്‍പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കിയ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നതെന്ന് മേയര്‍ അറിയിച്ചു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കല്ലുത്താന്‍കടവ് ഏരിയ ഡെവലപ്മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്. 2009ലാണ് പദ്ധതിയുടെ കരാര്‍ ഒപ്പുവച്ചത്. കല്ലുത്താന്‍കടവിലെ ചേരി നിവാസികളെ പുനരധിവസിപ്പിച്ചതിന്റെ പിന്നാലെയാണ് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പദ്ധതി നടപ്പാക്കുന്നതിനായി 27 കോടിയോളം രൂപ ചെലവഴിച്ച് കോര്‍പറേഷന്‍ സ്ഥലം ഏറ്റെടുത്തിരുന്നു. പാളയം മാര്‍ക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോട് കൂടിയുള്ളതാണ് കല്ലുത്താന്‍ കടവിലെ ന്യൂ പാളയം മാര്‍ക്കറ്റ്. 

അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ ആറ് ബ്ലോക്കുകളായിട്ടാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. പ്രധാന ബ്ലോക്കിന്റെ മുകള്‍ഭാഗത്തുള്‍പ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാര്‍ക്കിങ്ങില്‍ ഒരേ സമയം 500 ഓളം വാഹനങ്ങള്‍ക്ക് സുഗമമായി പാര്‍ക്ക് ചെയ്യാം. 

മൂന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന സമുച്ചയത്തില്‍ 300 ഓളം ഫ്രൂട്സ് ആന്‍ഡ് വെജിറ്റബിള്‍ ഷോപ്പുകളാണ് ഉള്‍ക്കൊള്ളുന്നത്. ഇതിനുപുറമെ അനുബന്ധ കച്ചവടക്കാര്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. പാളയം മാര്‍ക്കറ്റ് അവിടെനിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴില്‍ രഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാര്‍ക്കറ്റിന്റെ ഭാഗമാക്കുന്നുണ്ട്. ഇതോടൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വിനോദത്തിനുള്ള സൗകര്യങ്ങള്‍ കൂടി സജ്ജീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. 

നഗരഹൃദയമായ പാളയത്തെ ജനത്തിരക്കും ഗതാഗത  തടസങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. 

English summary: In Kalluthankadavu, Kozhikode, the new “New Palayam Market” is being inaugurated. The complex is built on about 5.5 acres, accommodates approximately 310 shops for fruits and vegetables, along with parking for 500 vehicles and other modern facilities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  5 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  5 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  5 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  5 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  5 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  5 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  5 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  5 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  5 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  5 days ago