HOME
DETAILS

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

  
October 21, 2025 | 8:17 AM

saudi arabia bans employers from charging domestic workers recruitment fees

റിയാദ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ടോ, വർക്ക് പെർമിറ്റ്, സർവിസ് മാറ്റം, ജോലി മാറ്റം എന്നിവയുമായി ബന്ധപ്പെട്ടതോ ആയ ഒരു ഫീസും ഈടാക്കുന്നത് സഊദി അറേബ്യ നിരോധിച്ചു. 'ഒകാസ്' പത്രമാണ് തൊഴിലുടമകൾക്ക് ബാധകമായ ഈ പുതിയ നിയമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഈ നിയമങ്ങൾ ലംഘിച്ചാൽ തൊഴിലുടമകൾ 20,000 റിയാൽ (SR20,000) പിഴ അടക്കേണ്ടതായി വരും. കൂടാതെ, ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തെ വിലക്കും നേരിടേണ്ടിവരും. എന്നാൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ,  ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച പുതിയ ഗൈഡിലാണ് ഈ വ്യവസ്ഥകൾ വിശദീകരിച്ചിരിക്കുന്നത് .

തൊഴിലുടമയും ഗാർഹിക തൊഴിലാളിയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് ഈ ​ഗൈഡ് മുന്നോട്ട് വക്കുന്നു. ഇത് എല്ലാവർക്കും ന്യായമായ പരിഗണനയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നു.

പുതിയ നിയമ പ്രാകരം, തൊഴിലാളികൾക്ക് ഏകീകൃത തൊഴിൽ കരാർ പ്രകാരം മുഴുവൻ ശമ്പളവും നൽകണം. കൂടാതെ അവർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി, ദിവസവും കുറഞ്ഞത് തുടർച്ചയായി എട്ട് മണിക്കൂർ വിശ്രമം, രണ്ട് വർഷത്തിൽ ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്ക് അർഹതയുണ്ട്.

കൂടാതെ, പാസ്‌പോർട്ട്, റെസിഡൻസി പെർമിറ്റ് തുടങ്ങിയ സ്വകാര്യ രേഖകൾ തൊഴിലുടമയുടെ ഇടപെടലുകളില്ലാതെ സ്വന്തം കൈവശം സൂക്ഷിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു.

തൊഴിലുടമയുടെ കടമകൾ

തൊഴിലാളികൾക്ക് താമസ സൗകര്യം, ഭക്ഷണം (അല്ലെങ്കിൽ പണമായി അലവൻസ്), ആരോഗ്യ പരിരക്ഷ എന്നിവ നൽകാനും, തൊഴിലാളികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള അവസരം ഉറപ്പാക്കാനും തൊഴിലുടമകൾക്ക് ബാധ്യതയുണ്ട്.

ഡ്രൈവർമാർ, ഹോം നഴ്സുമാർ, പാചകക്കാർ, തയ്യൽക്കാർ, ബട്ട്ലർമാർ, ഹൗസ് മാനേജർമാർ എന്നിവരുൾപ്പെടെ ഗാർഹിക മേഖലയിലെ അംഗീകൃത ജോലികളുടെ പട്ടികയും മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ പുതിയ വിഭാഗങ്ങൾ കൂട്ടിച്ചേർക്കാനും ഇതിൽ അനുമതി നൽകിയിട്ടുണ്ട്. 

Saudi Arabia has introduced new regulations prohibiting employers from charging domestic workers any fees related to recruitment, work permits, transfers of service, or changes of profession. Employers found violating the rules face fines of up to SR20,000 and a three-year ban on hiring domestic workers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നു; 98 ശതമാനവും മുസ്‌ലിംകളെ ലക്ഷ്യമിട്ട്, കൂടുതലും ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍-ഐ.എച്ച്.എല്‍ റിപ്പോര്‍ട്ട്

National
  •  5 days ago
No Image

ശബരിമലയിലെ നെയ്യ് വില്‍പ്പന ക്രമക്കേട്; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍

Kerala
  •  5 days ago
No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് നോട്ടിസ്, കോടതിയില്‍ ഹാജരാകണം

Kerala
  •  5 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

International
  •  5 days ago
No Image

ഇരിട്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  5 days ago
No Image

In Depth Story: ഇന്ത്യയില്‍ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലകളും നാടുകടത്തലും വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍

National
  •  5 days ago
No Image

എക്‌സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണം; വിചിത്ര നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മിഷണര്‍

Kerala
  •  5 days ago
No Image

2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്

National
  •  5 days ago
No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  5 days ago