HOME
DETAILS

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

  
October 21, 2025 | 8:17 AM

saudi arabia bans employers from charging domestic workers recruitment fees

റിയാദ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ടോ, വർക്ക് പെർമിറ്റ്, സർവിസ് മാറ്റം, ജോലി മാറ്റം എന്നിവയുമായി ബന്ധപ്പെട്ടതോ ആയ ഒരു ഫീസും ഈടാക്കുന്നത് സഊദി അറേബ്യ നിരോധിച്ചു. 'ഒകാസ്' പത്രമാണ് തൊഴിലുടമകൾക്ക് ബാധകമായ ഈ പുതിയ നിയമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഈ നിയമങ്ങൾ ലംഘിച്ചാൽ തൊഴിലുടമകൾ 20,000 റിയാൽ (SR20,000) പിഴ അടക്കേണ്ടതായി വരും. കൂടാതെ, ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തെ വിലക്കും നേരിടേണ്ടിവരും. എന്നാൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ,  ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച പുതിയ ഗൈഡിലാണ് ഈ വ്യവസ്ഥകൾ വിശദീകരിച്ചിരിക്കുന്നത് .

തൊഴിലുടമയും ഗാർഹിക തൊഴിലാളിയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് ഈ ​ഗൈഡ് മുന്നോട്ട് വക്കുന്നു. ഇത് എല്ലാവർക്കും ന്യായമായ പരിഗണനയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നു.

പുതിയ നിയമ പ്രാകരം, തൊഴിലാളികൾക്ക് ഏകീകൃത തൊഴിൽ കരാർ പ്രകാരം മുഴുവൻ ശമ്പളവും നൽകണം. കൂടാതെ അവർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി, ദിവസവും കുറഞ്ഞത് തുടർച്ചയായി എട്ട് മണിക്കൂർ വിശ്രമം, രണ്ട് വർഷത്തിൽ ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്ക് അർഹതയുണ്ട്.

കൂടാതെ, പാസ്‌പോർട്ട്, റെസിഡൻസി പെർമിറ്റ് തുടങ്ങിയ സ്വകാര്യ രേഖകൾ തൊഴിലുടമയുടെ ഇടപെടലുകളില്ലാതെ സ്വന്തം കൈവശം സൂക്ഷിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു.

തൊഴിലുടമയുടെ കടമകൾ

തൊഴിലാളികൾക്ക് താമസ സൗകര്യം, ഭക്ഷണം (അല്ലെങ്കിൽ പണമായി അലവൻസ്), ആരോഗ്യ പരിരക്ഷ എന്നിവ നൽകാനും, തൊഴിലാളികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള അവസരം ഉറപ്പാക്കാനും തൊഴിലുടമകൾക്ക് ബാധ്യതയുണ്ട്.

ഡ്രൈവർമാർ, ഹോം നഴ്സുമാർ, പാചകക്കാർ, തയ്യൽക്കാർ, ബട്ട്ലർമാർ, ഹൗസ് മാനേജർമാർ എന്നിവരുൾപ്പെടെ ഗാർഹിക മേഖലയിലെ അംഗീകൃത ജോലികളുടെ പട്ടികയും മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ പുതിയ വിഭാഗങ്ങൾ കൂട്ടിച്ചേർക്കാനും ഇതിൽ അനുമതി നൽകിയിട്ടുണ്ട്. 

Saudi Arabia has introduced new regulations prohibiting employers from charging domestic workers any fees related to recruitment, work permits, transfers of service, or changes of profession. Employers found violating the rules face fines of up to SR20,000 and a three-year ban on hiring domestic workers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  5 hours ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

National
  •  5 hours ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  5 hours ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  5 hours ago
No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  6 hours ago
No Image

പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി

National
  •  6 hours ago
No Image

പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്

Kerala
  •  6 hours ago
No Image

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം

uae
  •  6 hours ago
No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  6 hours ago
No Image

യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

uae
  •  6 hours ago