ചരിത്ര പ്രസിദ്ധമായ മീഞ്ചന്ത സമ്മേളന പ്രമേയം
(സമസ്ത ചരിത്ര രേഖയിൽ നിന്ന് )
1947 മാർച്ച് 15ന് മീഞ്ചന്ത സമ്മേളന പ്രമേയം
ജുമുഅന്റെ ഖുത്തുബയിൽ അറബിഭാഷ അല്ലാതെ ഭാഷ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുൻകറത്തായ ബിദ്അത്തുമാണെന്നു ഈ യോഗം തീർച്ചപ്പെടുത്തുന്നു. ഇന്നു ഖുത്തുബ പരിഭാഷ നടപ്പി ലുള്ള ജുമുഅത്ത് പള്ളി ഭാരവാഹികളോടും, ഖത്തീബന്മാരോടും, അത് നിറുത്തൽ ചെയ്യാൻ ഈ യോഗം ഉപദേശിക്കയും ചെയ്യുന്നു.
അവതാരകൻ- ഖുത്തുബി മുഹമ്മദ് മുസലിയാർ ചൊക്ലി
ഈ പ്രമേയം വായിച്ചു സദസ്യരെ കേൾപ്പിച്ച ശേഷം പ്രമേയാ വതാരകനായ അൽ ആലിമുൽ അല്ലാമ: ഉസ്‌താദുൽ അസാത്തീദ് മൌലാനാ ഖുത്തുബി മുഹമ്മദ് മുസലിയാർ അവർകൾ ഉച്ചഭാഷി ണിയുടെ മുമ്പാകെ എഴുന്നേറ്റ് നിന്നപ്പോൾ തന്നെ മഹാനായ അധ്യ ക്ഷൻ ഉൾപ്പെടെ സദസ്യരിൽ ഒരു നവചൈതന്യം ഉളവാകുകയും തന്റെ സാരവത്തായ പ്രസംഗത്തെ കേൾക്കുവാനായി ജനങ്ങൾ സശ്രദ്ധം ഒരുങ്ങി നിൽക്കുകയും ബഹുമാനപ്പെട്ട മൌലാനാ ഖു ത്തുബി അവർകളുടെ പ്രസംഗത്തിൽ അദ്ദേഹം പറയുകയുണ്ടായി.
നബി(സ) തങ്ങളെ കാലത്തൊ, സഹാബാക്കളെ കാലത്തൊ, താബിഈംഗളെ കാലത്തൊ, താബിഇത്താബിഈംഗളെ കാലത്തൊ അറബി അല്ലാതെ മറ്റൊരു ഭാഷയിൽ ജുമുഅ ഖുത്തുബ: ഓതുകയോ പരിഭാഷപ്പെടുത്തുകയോ ഉണ്ടായിട്ടില്ലന്നും, റസൂൽ (സ.അ) തങ്ങളൊടുള്ള ഇത്തിബാഇന്നു വേണ്ടിയും അഥവാ ഇത്തിബാ ഉസ്സലഫി, വഖലഫിനുവെണ്ടിയും ജുമുഅ ഖുത്തുബ: അറബിഭാഷയിൽ തന്നെ ഓതെണമെന്നും, തർജ്ജമയോട് കൂടി ഓതൽ മുങ്കറത്തായ ബിദ്അത്താണെന്നും സശിരകമ്പം ഏവരും സമ്മതിക്കുന്ന തെളിവ് സഹിതം സദസ്യരെ ബോധ്യപ്പെടുത്തുക യും ചെയ്തുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. ഉടനെ അദ്ധ്യക്ഷൻ അവർകൾ പ്രമേയത്തെ പിന്താങ്ങിക്കൊണ്ടു ജുമുഅയുടെ ഖുത്തുബ അറബിയിൽ തന്നെ ഓതെണ്ടതാണെന്ന് ഹദീസും മറ്റും ലക്ഷ്യത്തിനായി എടുത്തുദ്ധരിച്ചു ഉറുദുവിൽ ഒരു പ്രസംഗം തന്നെ ചെയ്തു. തുടർന്നുകൊണ്ട് 1-ാം പ്രമേയത്തെ തന്നെ പിന്താങ്ങിയതായി ജനാബ് റശീദുദ്ദീൻ കെ. മൂസാ മൌലവി ഒരു പ്രസംഗം ചെയ്തു.
പ്രസംഗത്തിൽ ഖുത്തുബ പരിഭാഷകൊണ്ടുള്ള ദോഷങ്ങളെയും നാനാവിധ കുഴപ്പങ്ങളെയും തന്നിമിത്തം ജുമുഅ തന്നെ മുടങ്ങുവാനും കാരണം വരുന്നതിനെയും ഒരു വിധത്തിലും നിരാക്ഷേപമായ 1800-ൽ പരം കൊല്ലമായി നടന്നുവരുന്ന അറബിഭാഷയിൽ തന്നെ ഖുത്തുബ ഓതുന്നതുകൊണ്ടുള്ള ഗുണങ്ങളെയും വിശദീകരിച്ചുകൊണ്ടുള്ള മൂസാ മൗലവിയുടെ പ്രസംഗത്തിനും ശേഷം 1-ാം പ്രമേയം സർവ്വസമ്മതമായി പാസാക്കി.
അനുവാദകന്മാർ 1. അദ്ധ്യക്ഷൻ അവർകൾ, 2. റശീദുദ്ദീൻ കെ മൂസാ മൌലവി (പൊറത്തയിൽ)
In a historic Samastha Mushawara session, Maulana Khutubi Muhammad Musliyar Chokli passionately defended the Arabic language in Jumu‘a Khutbah, affirming that translating it into other languages is an unacceptable bid‘ah. The motion, supported by Rashiduddin K. Moosa Moulavi and unanimously approved, reaffirmed the prophetic tradition of delivering Khutbah in Arabic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."