ഭിന്നശേഷിക്കാർക്കെതിരായ അതിക്രമം: ഒമാനിൽ ഇനി തടവും വൻതുക പിഴയും
മസ്കത്ത്: ഒമാനിൽ ഭിന്നശേഷിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി നിയമം കർശനമാക്കി പബ്ലിക് പ്രോസിക്യൂഷൻ. ഭിന്നശേഷിക്കാരെ ഉപദ്രവിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചത്. 2025 ഡിസംബർ 25-നാണ് അധികൃതർ ഈ അറിയിപ്പ് പുറപ്പെടുവിച്ചത്.
— الادعاء العام (@oman_pp) December 25, 2025
ശിക്ഷാ നടപടികൾ
ഒമാനിലെ സാമൂഹ്യനീതി നിയമമനുസരിച്ച് ഭിന്നശേഷിക്കാർക്കെതിരായ അതിക്രമങ്ങളിൽ ഏർപെടുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷയോ, 3000 ഒമാനി റിയാൽ വരെ പിഴയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചില സാഹചര്യങ്ങളിൽ പിഴയും തടവും ഒരുമിച്ച് അനുഭവിക്കേണ്ടി വരും.
നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ:
ഭിന്നശേഷിക്കാരുടെ അന്തസ്സിനെയോ അഭിമാനത്തെയോ മുറിപ്പെടുത്തുന്ന എല്ലാ പ്രവർത്തികളും ക്രിമിനൽ കുറ്റമായി കണക്കാക്കും.
- ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ.
- സാമ്പത്തികമോ മറ്റോ ആയ ചൂഷണങ്ങൾ.
- മോശമായ പെരുമാറ്റം അല്ലെങ്കിൽ അവഹേളിക്കൽ.
- പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ വെച്ചുള്ള അപമാനം.
ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കുന്നതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ നിയമങ്ങൾ കർശനമാക്കുന്നത്.
Oman’s Public Prosecution has tightened laws to prevent abuse and exploitation of people with disabilities, warning of strict action against offenders. This move reinforces Oman’s commitment to protecting the rights of people with disabilities, as outlined in the Law on the Care and Rehabilitation of the Disabled and the Basic Statute of the State.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."