HOME
DETAILS

മനുഷ്യ വാസമില്ലാത്ത ഇറ്റാലിയൻ ദ്വീപിൽ 33വർഷം ഒറ്റയ്ക്ക് ജീവിച്ച മനുഷ്യൻ; മൗറോ മോറാണ്ടിയെ കുറിച്ച് കൂടുതലറിയാം

  
കെ. ഷബാസ് ഹാരിസ് 
April 01, 2026 | 11:18 AM

italian robinson crusoe his life on the island

"ഒരാൾ തന്നിലേക്ക് തന്നെ നടത്തുന്ന യാത്രയാണ് ഏറ്റവും ഭംഗിയുള്ളതും അതേസമയം, അപകടകരവുമായ യാത്ര. ആ യാത്ര നിങ്ങളുടെ വീടിന്റെ ലിവിങ് റൂമിൽ ഇരുന്ന് കൊണ്ടും ഇവിടെ ബുഡെല്ലി ദ്വീപിൽ ഇത് പോലെ തനിച്ച് ഇരുന്ന് കൊണ്ടും സാധ്യമാകും. അത്‌ കൊണ്ടാണ് വീട്ടിൽ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക എന്ന പ്രക്രിയ പലർക്കും വളരെ കഠിനമേറിയ ദൗത്യമായി അനുഭവപ്പെടുന്നത്." മൗറോ മോറാണ്ടി

ഇറ്റലിയിലെ നഗര ജീവിതത്തിൽ മനംമടുത്ത ഒരു മനുഷ്യൻ. രാഷ്ട്രീയവും പരിസ്ഥിതിയും  സാംസ്കാരിക മേഖലകളൊക്കെയും തിന്മകളിലേക്ക് വഴിമാറി തുടങ്ങിയ സമയത്ത് അയാൾ ഒരു ഒളിച്ചോട്ടം ആഗ്രഹിച്ചു. അങ്ങനെയാണ് 1989ൽ തന്റെ ബോട്ടുമായി മൗറോ മോറാണ്ടി സൗത്ത് പസഫിക്ക് ലക്ഷ്യംവച്ച് യാത്ര തിരിക്കുന്നത്. ഹെമിംഗ്വേയുടെ 'കിഴവനും വൻകടലും' എന്ന നോവലിലെ സാന്റിയാഗോവിനെ പോലെ കടലുമായി മല്ലിട്ട്, പ്രതിസന്ധികളെ തരണംചെയ്ത് ജീവിതത്തിന് പുതിയ അർഥം കണ്ടെത്തുക എന്നതായിരുന്നില്ല മോറാണ്ടിയുടെ ലക്ഷ്യം. മധ്യവയസ്കനായ മോറാണ്ടി ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാൻ വേണ്ടിയായിരുന്നു ആ യാത്ര ആരംഭിച്ചത്!
യാത്രയ്ക്കിടയിൽ മോറാണ്ടിയുടെ ബോട്ടിന് എന്തോ തകരാർ സംഭവിച്ചു. മോറാണ്ടി സർദിനിയൻ ദ്വീപായ ബുഡെല്ലിയിൽ ബോട്ട് നന്നാക്കുന്നതിനായി ഇറങ്ങി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഷെൽട്ടറായി ഉപയോഗിച്ചിരുന്ന ഒരു ദ്വീപായിരുന്നു അത്‌. പിന്നീട് മനുഷ്യ വാസമില്ലാതെ പോയ ദ്വീപിൽ സർക്കാർ നിയോഗിച്ച കെയർ ടേക്കർ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ കുറച്ച് ദിവസം തങ്ങി ബോട്ട് നന്നാക്കിയ ശേഷം യാത്ര തുടരാം എന്നതായിരുന്നു മോറാണ്ടിയുടെ ഉദ്ദേശം. ഒരു കെയർ ടേക്കർ അല്ലാതെ മറ്റൊരു മനുഷ്യനുമില്ലാത്ത ബുഡെല്ലി, മോറാണ്ടിയെ വല്ലാതെ ആകർഷിച്ചു. മോറാണ്ടി യാത്ര അവസാനിപ്പിച്ചു ജീവിതം ആ കുഞ്ഞ് ദ്വീപിൽ ജീവിച്ചു തീർക്കാൻ തീരുമാനിച്ചു.
അങ്ങനെ പഴയെ കെയർ ടേക്കർ വിരമിച്ചപ്പോൾ മോറാണ്ടി ബുഡെല്ലി ദ്വീപിന്റെ പുതിയ കെയർ ടേക്കറായി. പിന്നീട് 33 വർഷ കാലം മോറാണ്ടി ബുഡെല്ലി ദ്വീപിൽ തന്നെ ജീവിതം ജീവിച്ചു തീർത്തു.
മോറാണ്ടിക്ക് ആവശ്യമുള്ള ഭക്ഷണവും, സാധനങ്ങളും തൊട്ടടുത്ത ദ്വീപിൽ നിന്ന് എത്തുമായിരുന്നു. മോറാണ്ടിക്ക് മാത്രമായി ദ്വീപിൽ വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനുമുണ്ട്. വേനൽകാലത്ത് പിങ്ക് നിറത്തിലുള്ള ബുഡെല്ലി ദ്വീപിലെ കടൽതീരം കാണാൻ ടൂറിസ്റ്റുകൾ വരുമ്പോൾ മാത്രമെ മോറാണ്ടി പുറംലോകത്തെ മനുഷ്യരെ കാണാറുള്ളൂ. അല്ലാത്ത സമയം മോറാണ്ടി ആ കുഞ്ഞ് ദ്വീപിൽ തനിച്ചായിരുന്നു. അതുകൊണ്ട് തന്നെ മാധ്യമ പ്രവർത്തകർ മോറാണ്ടിയെ "റോബിൻസൺ ക്രൂസോ" എന്നാണ് വിളിച്ചിരുന്നത്. 
പുസ്തകം വായിച്ചും  സംഗീതം ആസ്വദിച്ചും  ഉറങ്ങിയും ദ്വീപ് പരിപാലിച്ചും മോറാണ്ടി പുറം ലോകവുമായി ബന്ധപ്പെടാതെ 33 വർഷം കഴിഞ്ഞുകൂടി. എന്നാൽ 2021ൽ മഡലേന നാഷനൽ പാർക്ക് അധികൃതർ ദ്വീപിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടി മോറാണ്ടിയെ ദ്വീപിൽ നിന്ന് പുറത്താക്കി. 33 വർഷങ്ങൾക്ക് ശേഷം വാർധക്യസഹജമായ അസുഖങ്ങളുമായി തിരിച്ച് ഇറ്റലിയിലെ നഗര ജീവിതത്തിലേക്ക് മടങ്ങിയ അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലാണ് മരിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ചതിന് പിന്നാലെ ആന ചരിഞ്ഞു; ഉടമയ്ക്കും ഫോട്ടോഗ്രാഫർക്കുമെതിരെ വ്യാപക പ്രതിഷേധം

National
  •  2 hours ago
No Image

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സമീപനമാണ് സിപിഎമ്മിന്; പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണത്തില്‍ സിപിഎമ്മിനെതിരെ കെസി വേണുഗോപാല്‍ 

Kerala
  •  2 hours ago
No Image

രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കാൻ കാരണം സമ്പത്ത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖാർഗെ

National
  •  2 hours ago
No Image

കിടപ്പിലായ ബഹ്‌റൈന്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ഇന്ത്യന്‍ നഴ്‌സിന്‍ 10 വര്‍ഷം തടവ്

bahrain
  •  3 hours ago
No Image

ട്രംപിന്റെ ഭീഷണി വിലപ്പോവില്ല; ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാൻ

International
  •  3 hours ago
No Image

ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് മധ്യവയസ്‌കന്‍ മരിച്ചു 

Kerala
  •  3 hours ago
No Image

എഫ്‌സിആർഎ ബിൽ: പ്രതിപക്ഷം എന്തുവിലകൊടുത്തും തടയും; കേന്ദ്രത്തിന്റേത് ഗൂഢലക്ഷ്യമെന്ന് കെ.സി. വേണുഗോപാൽ

Kerala
  •  3 hours ago
No Image

യുപിഐ ഇടപാടുകൾക്ക് ഇനി അധിക സുരക്ഷ; ബാങ്കിങ് നിയമങ്ങളിൽ ഇന്ന് മുതൽ വലിയ മാറ്റങ്ങൾ 

National
  •  3 hours ago
No Image

അഞ്ച് പതിറ്റാണ്ടിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമെസ് 2 വിക്ഷേപണത്തിന്

International
  •  4 hours ago
No Image

നൂറിലധികം മിസൈലുകളും ഡ്രോണുകളും; ഇസ്റാഈലിലും യുഎസ് സൈനിക താവളങ്ങൾക്കും നേരെ സംയുക്ത ആക്രമണവുമായി ഇറാനും സഖ്യകക്ഷികളും

International
  •  4 hours ago