HOME
DETAILS

സലീമിന്റെ വേര്‍പാടില്‍ വിതുമ്പലടക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും

  
backup
September 10, 2016 | 1:44 AM

%e0%b4%b8%e0%b4%b2%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5


എടവണ്ണപ്പാറ: സഊദിയിലെ റിയാദില്‍ ജോലി ചെയ്തു വരുന്നതിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എടവണ്ണപ്പാറ വെട്ടുപാറ കെ.ടി സലീമി(38)ന്റെ വേര്‍പാടില്‍ വിതുമ്പലടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സലീമിനെ ഈ മാസം ആദ്യത്തോടെയാണ് ജോലി സ്ഥലത്ത് നിന്നും കാണാതാകുന്നത്.
സഊദിയിലുള്ള കുടുംബക്കാരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചിരുന്നില്ല. കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് റിയാദിലെ ശുമൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സലീമിന്റെ ഇഖാമ നമ്പറിലുള്ള മയ്യിത്തുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. അതേസമയം, മയ്യിത്ത് ഇതുവരെ ആരെയും കാണാന്‍ അനുവദിച്ചിട്ടില്ല. അസ്വാഭാവിക മരണമാണെന്നതിനാല്‍ കാണിച്ചു തരാനാകില്ലെന്ന മറുപടിയാണ് ആശുപത്രി  ജീവനക്കാരില്‍ നിന്നും ലഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കാലമായി വിവരമൊന്നും ആധികാരികമായി വീട്ടിലേക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മരണം നടന്നെന്ന വാര്‍ത്ത വീട്ടുകാരും നാട്ടുകാരും അറിയുന്നത്. രണ്ടാം തിയതിയെങ്കിലും മരണം നടന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബലിപെരുന്നാളിന് നാട്ടില്‍ വന്ന് തിരിച്ചുപോയ സലീം പ്രവാസജിവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.
ശാന്ത പ്രകൃതക്കാരനായ സലീം നാട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്നു. പറക്കമുറ്റാത്ത മൂന്ന് മക്കളാണ് സലീമിനുള്ളത്. മരണ കാരണം അറിവാകാത്തതും ദുരൂഹരീതിയില്‍ മരണപ്പെട്ടതുമുള്ള വാര്‍ത്തയറിഞ്ഞത് മുതല്‍ വിതുമ്പലടക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്  വീട്ടുകാരും നാട്ടുകാരും. പരേതനായ മുഹമ്മദ് മാസ്റ്ററാണ് സലീമിന്റെ പിതാവ്. ആമിനയാണ് ഉമ്മ. അസ്‌ലം സഹോദരനുമാണ്. ഭാര്യ: മുബീന. മക്കള്‍: അംജദ്, അംന, മിയാസ് അലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  4 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  4 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  4 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  4 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  4 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  4 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  4 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  4 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  4 days ago