അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം
ധാക്ക: ബംഗ്ലാദേശ് പ്രിമീയർ ലീഗിൽ ഒരു അപൂർവ സംഭവത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം. നോഖാലി എക്സ്പസും ധാക്ക ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിലാണ് ചരിത്ര സംഭവം പിറവിയെടുത്തത്. അച്ഛനും മകനും ഒരുമിച്ച് ബാറ്റ് ചെയ്താണ് പുതിയ ചരിത്രം സൃഷ്ടിച്ചത്. നോഖാലിയുടെ അഫ്ഗാൻ താരങ്ങളായ മുഹമ്മദ് നബിയും മകനായ ഹസ്സൻ ഐസഖിലുമാണ് ഒരേസമയം ബാറ്റ് ചെയ്തത്. ഒരു ടോപ് ടയർ ടി-20 ലീഗിൽ ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ അച്ഛൻ-മകൻ ജോഡികളായും ഇതോടെ ഇരുവരും മാറി.
മത്സരത്തിന്റെ പതിനാലാം ഓവറിലാണ് ചരിത്ര നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ആ ഓവർ മുതലാണ് നബിയും ഐസഖിലും ഒരുമിച്ച് ബാറ്റ് ചെയ്തത്. ഇരുവരും നാലാം വിക്കറ്റിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഐസഖിൽ 60 പന്തിൽ 90 റൺസ് നേടിയാണ് ടീമിന്റെ ടോപ് സ്‌കോറർ ആയത്. ഏഴ് ഫോറുകളും അഞ്ചു സിക്സുകളുമാണ് താരം നേടിയത്. സെഞ്ച്വറിക്ക് എട്ട് റൺസകലെ താരം പുറത്താവുകയായിരുന്നു. ഇതാദ്യമായാണ് താരം ഒരു വിദേശ ടീമിന് വേണ്ടി കളിക്കുന്നത്. നബി 13 പന്തിൽ 17 റൺസും നേടി.
മത്സരത്തിൽ 41 റൺസിന്റെ ആവേശ വിജയമാണ് നോഖാലി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് നോഖാലി അഫ്ഗാൻ താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ധാക്ക 18.2 ഓവറിൽ 143 റൺസിന് ഓൾ ഔട്ടായി.
The cricket world witnessed a rare incident in the Bangladesh Premier League. The historic incident took place in the match between Noakhali Express and Dhaka Capitals. A father and son created new history by batting together. Noakhali's Afghan players Mohammad Nabi and his son Hassan Eisakhil batted simultaneously. With this, the two became the first father-son duo to bat together in a top-tier T20 league.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."