രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. രാഹുലിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തെളിവെടുപ്പിന് കൊണ്ടുപോകും. ഡിജിറ്റിൽ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്.ഐ.ടി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ 16 ന് കോടതി പരിഗണിക്കും. ജനുവരി 15ന് വൈകിട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. രാഹുലിനെ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നേരിട്ട് ഹാജരാക്കാനാണ് പൊലിസിന് കോടതി നൽകിയ നിർദേശം.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ 7 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിൽ കുറ്റം നിലനിൽക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. മാവേലിക്കര സബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷമാണ് കോടതിയിൽ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."