തിരിച്ചടികളിലും അമ്പരപ്പിച്ച് റൊണാൾഡോ; തൂക്കിയത് ചരിത്ര റെക്കോർഡ്
റിയാദ്: സഊദി പ്രൊ ലീഗിൽ അൽ ഹിലാലിനെതിരെ അൽ നാസർ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസർ തോൽവി ഏറ്റുവാങ്ങിയത്. മത്സരം പരാജയപ്പെട്ടെങ്കിലും അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടി തിളങ്ങിയിരുന്നു.
ഈ ഗോളോടെ അൽ നസറിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശ താരമെന്ന റെക്കോർഡും തന്റെ പേരിലാക്കി മാറ്റി. അൽ നസർ ജേഴ്സിയിൽ 115 ഗോളുകൾ നേടിയാണ് റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയത്. നിലവിൽ ഈ നേട്ടത്തിൽ മൊറോക്കൻ താരം ഹംദല്ലക്കൊപ്പമാണ് റൊണാൾഡോ.
2025ൽ ഫുട്ബോളിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോ കാലെടുത്തുവെച്ചിരുന്നു. 14 കലണ്ടർ ഇയറുകളിൽ 40+ ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമായാണ് റൊണാൾഡോ പുതിയ റെക്കോർഡിട്ടത്.
ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 959 ആയി ഉയർന്നിട്ടുണ്ട്. 41 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും.
അതേസമയം മത്സരത്തിൽ അൽ ഹിലാലിനായി സാലിം അൽദോസാരി, മുഹമ്മദ് കണ്ണോ, റൂബെൻ നെവസ് എന്നിവരാണ് ഗോളുകൾ നേടിയത്. സീസണിൽ തുടർച്ചയായ 10 മത്സരങ്ങൾ വിജയിച്ചെത്തിയ അൽ നസറിന് പിനീടുള്ള മത്സരങ്ങളിൽ കാലിടറുകയായിരുന്നു.
നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ 14 മത്സരങ്ങളിൽ 10 ജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 31 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. ജനുവരി 17ന് അൽ ഷബാബ് എഫ്‌സിക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. റിയാദിലെ അൽ അവാൽ പാർക്കിലാണ് മത്സരം നടക്കുന്നത്.
Al Nassr lost to Al Hilal in the Saudi Pro League. Al Nassr lost the match by 3 goals to 1. Despite the defeat, Al Nassr captain Cristiano Ronaldo shone by scoring a goal. With this goal, he also broke the record for the most goals scored by a foreign player for Al Nassr. Ronaldo achieved the record by scoring 115 goals in the Al Nassr jersey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."