HOME
DETAILS

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

  
Web Desk
January 25, 2026 | 5:35 AM

us citizen killed in immigration check shooting in minneapolis sparks protests

മിനിയപോളിസ്: യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യു.എസ് സംസ്ഥാനമായ മിനസോടയിലെ മിനിയപ്പലിസ് നഗരത്തില്‍ ഇമിഗ്രേഷന്‍ ഏജന്റ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. യുഎസ് പൗരനായ 37 വയസ്സുകാരന്‍ അലക്‌സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. മിനിയപ്പലിസിലെ വെറ്ററന്‍സ് അഫയേഴ്‌സ് ആശുപത്രിയിലെ നഴ്‌സാണ് ജെഫ്രി.

ആഴ്ചക്കകള്‍ക്കം കുടിയേറ്റ പരിശോധനക്കിടെ മരിക്കുന്ന രണ്ടാമത്തെ ആളാണിത്.  മിനിയപോളിസ് നഗരത്തിലെ കുടിയേറ്റം അവസാനിപ്പിക്കുന്നതിനായി അതിര്‍ത്തിരക്ഷാസേനയെ ട്രംപ് വിന്യസിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നഗരത്തില്‍ നടക്കുന്നത്.

കൊല്ലപ്പെട്ടയാളുടെ കൈവശം തോക്കുന്നുണ്ടായിരുന്നുവെന്നും നിരായുധനാക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തനായെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ജെഫ്രിക്ക് തോക്ക് കൈവശം വയ്ക്കാനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട ജെഫ്രിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തെ യു.എസ് പൗരത്വമുള്ള റെനോ നിക്കോള്‍ ഗുഡിനെ യു.എസ് വെടിവെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കൊലപാതകം യു.എസില്‍ നടക്കുന്നത്.

 2011ല്‍ മിനസോട സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ബിരുദം നേടിയ ജെഫ്രി പിന്നീട് റജിസ്റ്റേഡ് നഴ്‌സായി ജോലിയാരംഭിച്ചു.  കൊളറാഡോ സ്വദേശികളാണ് ജെഫ്രിയുടെ മാതാപിതാക്കള്‍. രണ്ടാഴ്ച മുന്‍പ് യുഎസ് പൗരത്വമുള്ള റെനെ നിക്കോള്‍ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നതിനു സമീപം തന്നെയാണ് ജെഫ്രിയും കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് നഗരത്തില്‍ ഉയരുന്നത്.  പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. മിനസോടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികള്‍ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ഗവര്‍ണര്‍ ടിം വാല്‍സ് ആവശ്യപ്പെട്ടിരിക്കുകയാണ്. 

a 37-year-old us citizen was killed during an immigration-related vehicle check by an agent in minneapolis, minnesota, triggering widespread protests and renewed criticism of immigration enforcement actions in the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡി.കോളജ് ഐ.സി.യുവിലെ തീപിടിത്തം: രോഗികൾ മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍; 'ഉന്നതതല അന്വേഷണം നടത്തണം

Kerala
  •  8 days ago
No Image

ഭക്ഷണ സുരക്ഷ ഉറപ്പാക്കാന്‍ ഹൈടെക് നീക്കവുമായി റെയിൽവേ; ഭക്ഷണ വിതരണക്കാർക്ക് ക്യൂ.ആര്‍ കോഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറവിടവും തത്സമയം അറിയാം

Kerala
  •  8 days ago
No Image

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു; സംസ്കാരം നാളെ തൃശൂരിൽ

Kerala
  •  8 days ago
No Image

വന്ദേമാതരം നിർബന്ധമല്ല; സ്‌കൂളുകളിലും ഓഫിസുകളിലും ആലപിച്ചില്ലെങ്കിൽ ശിക്ഷയില്ലെന്ന് സുപ്രീം കോടതി

National
  •  8 days ago
No Image

നോട്ടീസ് നൽകാതെ പുറത്താക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷനെ തിരുത്തി ഹൈക്കോടതി, അന്നമനടയിലെ സ്ഥാനാർത്ഥികൾക്ക് വിജയം

Kerala
  •  8 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ ചിത്രം ഇന്നറിയാം; പത്രിക പിൻവലിക്കല്‍ വൈകീട്ട്‌ മൂന്ന് വരെ

Kerala
  •  8 days ago
No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  9 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  9 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  9 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  9 days ago