HOME
DETAILS

ആരോഗ്യവകുപ്പിന് നാണക്കേട്: ആശുപത്രി അടച്ചുപൂട്ടി ഡോക്ടറും സംഘവും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി; രോഗികൾ പെരുവഴിയിൽ

  
Web Desk
January 26, 2026 | 11:57 AM

kerala health department under fire anchal esi hospital shut down by staff to attend marriage ceremony

കൊല്ലം: സേവനം തേടിയെത്തുന്ന രോഗികളെ പെരുവഴിയിലാക്കി കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി. ഇന്ന് രാവിലെയാണ് ആശുപത്രി അടച്ചുപൂട്ടി ജീവനക്കാർ കൂട്ടത്തോടെ മുങ്ങിയത്. ഹാജർ പുസ്തകത്തിൽ ഒപ്പിട്ട ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന് ആരോപണമുണ്ട്.

സംഭവമറിഞ്ഞ് എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ജീവനക്കാർ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് യുവാവ് മരിച്ച വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കൊല്ലത്തും ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്ന സംഭവം അരങ്ങേറുന്നത്. വിളപ്പിൽശാലയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട ബിസ്മീർ (37) എന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചതിൽ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്.

പുലർച്ചെ ആശുപത്രിയിൽ ബിസ്മീറും ഭാര്യയും എത്തിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഡോക്ടറെയും നഴ്സിനെയും വിളിച്ചുണർത്താൻ വൈകുകയും അത്യാസന്ന നിലയിലായിട്ടും ആവി പിടിക്കാനുള്ള നിർദ്ദേശം മാത്രമാണ് നൽകിയത്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ കൂടെ വരാൻ ജീവനക്കാർ പോലും തയ്യാറായില്ല തുടങ്ങിയ ​ഗുരുതരമായ അനാസ്ഥയാണ് ആശുപത്രിയുടെ ഭാ​ഗത്ത് നിന്നും സംഭവിച്ചിട്ടുള്ളത് എന്ന് ബിസ്മീറിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ബിസ്മീർ ശ്വാസം കിട്ടാതെ ആശുപത്രി വരാന്തയിൽ പിടയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരിക്കെയാണ് കൊല്ലത്ത് ഡ്യൂട്ടി സമയം ആഘോഷമാക്കി ജീവനക്കാർ ആശുപത്രി പൂട്ടിയത്. സർക്കാർ സംവിധാനങ്ങൾ രോഗികൾക്ക് താങ്ങാവേണ്ട സമയത്ത്, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

Health Department in turmoil: Staff lock up hospital to attend wedding. In a shocking incident at the Anchal ESI Hospital in Kollam, a doctor and several staff members reportedly locked up the facility during duty hours to attend a colleague's wedding. Patients who arrived for treatment were left stranded outside the locked gates. Allegations have surfaced that the staff members signed the attendance register before leaving for the ceremony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  14 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  14 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  14 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  14 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  14 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  14 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  14 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  14 days ago