കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും
കോതമംഗലം: മകനെതിരെയുള്ള ഓൺലൈൻ കേസ് ഒത്തുതീർപ്പാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഒരു കുടുംബം രംഗത്ത്. കോതമംഗലം ബിജെപി ഓഫീസിന് മുന്നിലാണ് ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവർ പ്രതിഷേധ സമരമിരിക്കുന്നത്. ബിജെപി നേതാക്കൾക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം.
പ്രധാന ആരോപണങ്ങൾ:
ഓൺലൈൻ കേസുമായി ബന്ധപ്പെട്ട നൂലാമാലകളിൽ നിന്ന് മകനെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പത്ത് ലക്ഷം രൂപ ബിജെപി നേതാക്കൾ കൈക്കലാക്കിയത്.പണം നൽകിയെങ്കിലും കേസുമായി ബന്ധപ്പെട്ട് യാതൊരു സഹായവും നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് കുടുംബം പറയുന്നു.അതിനെ തുടർന്ന് നൽകിയ പണം തിരികെ ചോദിച്ചപ്പോൾ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ജോർജ് ആരോപിച്ചു.
നിയമനടപടികൾ:
സംഭവം വിവാദമായതോടെ കോതമംഗലം പൊലിസ് സ്ഥലത്തെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലിസിന്റെ തീരുമാനം. അതേസമയം, ബിജെപി ഓഫീസ് കവാടത്തിൽ തന്നെ കുടുംബം പ്രതിഷേധം തുടരുന്നത് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."