HOME
DETAILS

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

  
Web Desk
April 05, 2026 | 2:32 PM

us-israeli attack on irans ahvaz airport

അഹ്‌വാസ്: ഇറാനിലെ അഹ്‌വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നതായി റിപ്പോർട്ട്. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' ആണ് വിവരം പുറത്തുവിട്ടത്. ഖാസിം സുലൈമാനി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖുസെസ്ഥാൻ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തസ്നിം അറിയിച്ചു.

ഇറാന്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് അമേരിക്ക പുതിയ ആക്രമണങ്ങൾക്ക് തുടക്കം നൽകുന്നതെന്ന് മിഡിൽ ഈസ്റ്റ് വിദഗ്ധനും Amwaj.media എഡിറ്ററുമായ മുഹമ്മദ് അലി ഷബാനി വ്യക്തമാക്കി. ഈ നീക്കം മേഖലയിൽ വൻതോതിലുള്ള പ്രാദേശിക സംഘർഷത്തിന് വഴിതെളിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അമേരിക്ക എന്തിനും സന്നദ്ധമാണെന്ന് കാണിക്കാനാണ് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതെന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഷബാനി ആശങ്ക വ്യക്തമാക്കിയത്. ഇരുവിഭാഗത്തിനും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു യുദ്ധ സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ മേഖലയിൽ ഒരു വലിയ പോരാട്ടം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തന്റെ കർക്കശമായ നിലപാട് ആവർത്തിച്ചു. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇറാൻ ഉടൻ ഒരു കരാറിലെത്തിയില്ലെങ്കിൽ, എല്ലാം പൊട്ടിത്തെറിക്കും. അവരുടെ എണ്ണപ്പാടങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു. ഇറാനിലുടനീളമുള്ള പാലങ്ങളും വൈദ്യുത നിലയങ്ങളും തകരുന്നത് വരും ദിവസങ്ങളിൽ നിങ്ങൾ കാണും എന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.

തിങ്കളാഴ്ചയോടെ ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്നും ചില ഇറാനിയൻ ഉദ്യോഗസ്ഥർ ചർച്ചകൾക്ക് തയ്യാറാണെന്നും ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ വാദങ്ങളെ ഇറാൻ ഭരണകൂടം പൂർണ്ണമായും തള്ളി. ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ ഇറാൻ ഉദ്യോഗസ്ഥർ നിഷേധിച്ചു. ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

 

Reports suggest a joint US-Israeli air strike targeted the Ahvaz International Airport (also known as Qasem Soleimani International Airport) in southwestern Iran. While the Iranian semi-official Tasnim News Agency confirmed the strikes, local officials in the Khuzestan Governorate stated that no casualties have been reported thus far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  2 hours ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  3 hours ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  4 hours ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  4 hours ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  4 hours ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  4 hours ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  5 hours ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  5 hours ago
No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  5 hours ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  6 hours ago