അവിശ്വാസികൾ ഭരിക്കുമ്പോൾ കണ്ണ് സമ്പത്തിൽ മാത്രം; മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല, ജനങ്ങൾ ഉടൻ പുറത്താക്കും; അയ്യപ്പസംഗമത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ
കോട്ടയം: ആഗോള അയ്യപ്പ സംഗമം വൻ കൊള്ളയായി മാറിയിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വിശ്വാസികളല്ലാത്തവർ ഭരണം നടത്തുമ്പോൾ അവരുടെ ലക്ഷ്യം കേവലം സമ്പത്ത് മാത്രമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ശബരിമലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ളയെ വെള്ളപൂശാനാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. എന്നാൽ ആ സംഗമം തന്നെ മറ്റൊരു വലിയ കൊള്ളയായി മാറിയിരിക്കുകയാണ്. ക്ഷേത്രഭരണം ഏൽപ്പിച്ചവർ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ സർക്കാരില്ല. അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും വേണുഗോപാൽ എം.പി പറഞ്ഞു.
നാടിനെ ലജ്ജിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ഹൈക്കോടതിക്ക് അന്വേഷിക്കേണ്ടി വരുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ നൽകിയ മറുപടിക്കെതിരെയും കെ.സി. വേണുഗോപാൽ ആഞ്ഞടിച്ചു. ദേവസ്വം ബോർഡ് നൽകുന്ന തെറ്റായ കണക്കുകൾ അതേപടി നിയമസഭയിൽ അവതരിപ്പിക്കുകയല്ല മന്ത്രി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ പറയുന്ന കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. ബോർഡ് നൽകുന്ന വിവരങ്ങൾ സത്യമാണോ എന്ന് അന്വേഷിക്കാതെ സഭയിൽ അവതരിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. നിയമസഭയിൽ പോലും മന്ത്രി കള്ളം പറഞ്ഞിരിക്കുകയാണ്. ഈ വിഷയത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്നും, വരുംദിവസങ്ങളിൽ ജനങ്ങൾ തന്നെ ഇത്തരക്കാരെ അടിച്ചു പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
AICC General Secretary K.C. Venugopal MP launched a scathing attack on the Kerala government, alleging that the Global Ayyappa Sangamam has turned into a massive financial scam. Speaking in Kottayam, Venugopal claimed that when "non-believers" hold power, their only focus is on exploiting temple wealth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."