പൊലിസുകാർക്കെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ഡിജിപി
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ. തിരുവനന്തപുരത്തെ മാളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലിസ് ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തുമെന്ന് ഡിജിപി വ്യക്തമാക്കി.
കുടുംബത്തോടൊപ്പം മാളിൽ എത്തിയ പൊലിസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത് വിവാദമായിരുന്നു. നേരത്തെ, സംഭവത്തിൽ വിനയ് പ്രകാശ്, സുർജിത് എന്നിങ്ങനെ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പൊലിസുകാരനായ മിഥുൻ റോയിക്കെതിരെ നേരത്തെ പരാതി നൽകിയ വ്യക്തിയാണ് അറസ്റ്റിലായ വിനയ് പ്രകാശ്.
പുതുവത്സര തലേന്ന് ശംഖുമുഖത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുൻ റോയ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ചായിരുന്നു മാളിൽ വെച്ചുള്ള പ്രതികാര മർദനം. എന്നാൽ, ഈ സംഭവത്തിന് പിന്നാലെ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് സേനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
മിഥുൻ റോയിക്കെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്ന് സിറ്റി പൊലിസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ കഴമ്പില്ലെന്നും പൊലിസുകാരൻ്റെ ഭാഗത്തുനിന്നുണ്ടായത് ആത്മരക്ഷാർത്ഥമുള്ള പ്രതിരോധം മാത്രമാണ്. അതിനാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ട സാഹചര്യം നിലവിലില്ല എന്നും ഫോർട്ട് എസിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
State Police Chief Ravada Chandrasekhar has assured strict action against violence targeting police officers, following allegations against an officer involved in a clash at a Trivandrum mall. An investigation into the incident is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."