സ്വിറ്റ്സർലൻഡിൽ ഹിമപാതത്തെതുടർന്ന് ട്രെയിൻ പാളം തെറ്റി: അഞ്ചുപേർക്ക് പരുക്ക്
ബേൺ: സ്വിറ്റ്സർലൻഡിലുണ്ടായ ഹിമപാതത്തിൽ ട്രെയിൻ പാളം തെറ്റി, അഞ്ചുപേർക്ക് പരുക്ക്. തെക്കൻ സ്വിറ്റ്സർലൻഡിലെ വലായിസ് മേഖലയിൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
സ്പൈസിൽ നിന്നും ബ്രിഗിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഗോപ്പൻസ്റ്റീൻ ഗ്രാമത്തിന് സമീപം വെച്ച് പാളത്തിലേക്ക് മഞ്ഞുപാളികൾ ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. അപകടസമയത്ത് ഏകദേശം 30 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.
അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലുണ്ടായിരുന്ന ബാക്കി യാത്രക്കാരെ അധികൃതർ സുരക്ഷിതമായി പുറത്തെത്തിച്ചു.
അതേസമയം, ഗോപ്പൻസ്റ്റീനും ബ്രിഗിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി സ്വിസ് ഫെഡറൽ റെയിൽവേ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വിസ് ആൽപ്സ് മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും തുടരുകയാണ്.
ഫെബ്രുവരി 11 മുതൽ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ്, സ്നോ ആൻഡ് ലാൻഡ്സ്കേപ്പ് റിസർച്ച് മഞ്ഞുവീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അപകടം. ലോകത്തിലെ ഏറ്റവും മികച്ച റെയിൽ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ്. എങ്കിലും, ഹിമപാതവും കൊടുങ്കാറ്റും പോലുള്ള പ്രകൃതിക്ഷോഭങ്ങൾ ട്രെയിൻ ഗതാഗതത്തിന് വെല്ലുവിളിയാകാറുണ്ട്.
A passenger train carrying around 80 people derailed in southern Switzerland's Valais region after an avalanche struck near Goppenstein, injuring at least five people. Emergency services evacuated 30 passengers, and rail services between Goppenstein and Brig remain suspended.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."