വെസ്റ്റ് ബാങ്കിലെ അധിനിവേശം തുടർന്ന് ഇസ്റാഈൽ; ശക്തമായി അപലപിച്ച് ഖത്തർ
ദോഹ: വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമി കൈയേറാനുള്ള ഇസ്റാഈൽ തീരുമാനത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നിയമവിരുദ്ധമായ പദ്ധതികളുടെ ഭാഗമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമി അധിനിവേശം ചെയ്തവരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പ്രഖ്യാപിക്കുന്ന ഇസ്റാഈലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ തീരുമാനം നടപ്പിലാക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നും, ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് ഖത്തർ പൂർണ്ണ പിന്തുണ നൽകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
qatar has strongly condemned israel over its continued actions in the west bank, calling for international intervention and adherence to international law. the statement highlighted escalating tensions and urged renewed diplomatic efforts for regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."