റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
അബുദബി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ തടവുകേന്ദ്രങ്ങളിൽ കഴിയുന്ന 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പുണ്യമാസത്തിന്റെ ഭാഗമായി എല്ലാ വർഷവും യുഎഇ ഭരണാധികാരികൾ നടത്തുന്ന മാനുഷിക നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.
തടവുകാരുടെ മോചനത്തിന് പുറമെ, വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ അടയ്ക്കേണ്ടി വരുന്ന പിഴയും മറ്റ് സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് നേരിട്ട് തീർപ്പാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജയിൽവാസം അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
തടവുകാർക്ക് അവരുടെ തെറ്റുകൾ തിരുത്തി പുതിയൊരു ജീവിതം ആരംഭിക്കാനുള്ള അവസരം നൽകുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. റമദാൻ മാസത്തിൽ മോചിതരാകുന്നവർക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രാർത്ഥനകളിൽ പങ്കുചേരാനും ഇതിലൂടെ സാധിക്കും.
കാരുണ്യത്തിന്റെയും ക്ഷമയുടെയും മാസമായ റമദാനിൽ പ്രസിഡന്റിന്റെ ഈ തീരുമാനം പ്രവാസികൾ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ ഓരോ എമിറേറ്റിലെയും ഭരണാധികാരികൾ സമാനമായ മോചന ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്.
ahead of ramadan 2026, uae president sheikh mohammed has ordered the release of 1,440 prisoners from correctional facilities nationwide. the humanitarian gesture aims to give inmates a fresh start and reunite families during the holy month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."