ഐക്യരാഷ്ട്രസഭയിൽ സഊദിയുടെ മനുഷ്യാവകാശ റിപ്പോർട്ട്; നേട്ടങ്ങൾ വിശദീകരിച്ച് ഡോ. ഹാല അൽ-തുവൈജിരി
റിയാദ്: സഊദിയിലെ 1.5 കോടിയിലധികം വരുന്ന വിദേശികളുടെ അവകാശങ്ങൾ നിയമപരമായും ഭരണഘടനാപരമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സഊദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. ഹാല അൽ-തുവൈജിരി. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിന്റെ 61ാമത് സെഷനിൽ സംസാരിക്കവെയായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്. അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സഊദിയിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരെ സംരക്ഷിക്കാൻ ശക്തമായ നിയമസംവിധാനങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്നും അവർ വ്യക്തമാക്കി.
സഊദി വിഷൻ 2030ന്റെ ഭാഗമായി രാജ്യം തൊഴിൽ-മനുഷ്യാവകാശ രംഗത്ത് വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും എടുത്തു പറഞ്ഞു. തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ 15 ശതമാനത്തിൽ നിന്നും 73 ശതമാനമായി വർധിച്ചു. അതിനാൽ തന്നെ അപകട മരണങ്ങൾ 70 ശതമാനമായി കുറയുന്നതിന് കാരണമായി. 2016ൽ 12.3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025ഓടെ 7 ശതമാനമായി കുറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം 34 ശതമാനമായി ഉയർന്നത് ശുഭപ്രതീക്ഷയാണ്. 2017നെ അപേക്ഷിച്ച് 108 ശതമാനം വളർച്ചയാണ് സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെ ഉണ്ടായിട്ടുള്ളത്.
സീനിയർ മാനേജ്‌മെന്റ് തസ്തികകളിൽ 44 ശതമാനം സ്ത്രീകളാണ് എന്നത് ഏറെ അഭിമാനിക്കാൻ സാധിക്കുന്ന കാര്യമാണ്. തൊഴിലിടങ്ങളിൽ വിവേചനം കുറഞ്ഞതിൽ 'സ്പോർട്സ് ലോ' ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗസ്സ, യമനും സുദാൻ വിഷയം, ശിശു സംരക്ഷണം എന്നിവയിൽ സഊദി അറേബ്യയുടെ നിലപാട് പ്രശംസാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
Saudi Human Rights Commission President Dr. Hala Al-Tuwaijri highlights the Kingdom's progress in protecting 15 million expats and achieving major milestones in women's empowerment at the UNHRC session in Geneva.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."