ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; വിസമ്മതിച്ചതോടെ ഭിന്നശേഷിക്കാരന് യുവതി ഉൾപ്പെടെ നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം, ഹണി ട്രാപ്
കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം. യുവതി ഉൾപ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. സംഭവത്തിൽ പൊലിസ് കേസെടുത്തു. രണ്ട് പ്രതികൾ പിടിയിലായി. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസമാണ് സംഭവം. സംസാര ശേഷിയില്ലാത്ത ഭിന്നശേഷിക്കാരനെ കേസിലെ ഒന്നാം പ്രതിയായ സഫ്ന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇത് വിസമ്മതിച്ചതോടെ റൂമിലേക്ക് മറ്റുള്ളവർകൂടി എത്തി മർദ്ദിക്കുകയായിരുന്നു.
ക്രൂരമായാണ് യുവാവിനെ ആക്രമിച്ചത്. മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. യുവാവിന്റെ കൈപ്പത്തിക്ക് ടോർച്ച് ഉപയോഗിച്ച് അടിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ നാലംഗ സംഘം പകർത്തുകയും ചെയ്തു. സംഭവത്തിൽ പൊലിസ് കൊലപാതകം കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. രണ്ട് പ്രതികളെ കടവന്ത്ര പൊലിസ് ഇന്നലെ രാത്രി തന്നെ പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."