ട്രൈബ്യൂണലുകൾ കേന്ദ്രത്തിന്റെ സൃഷ്ടി, ഇപ്പോൾ വലിയ തലവേദന; അറ്റോർണി ജനറലിനോട് സുപ്രിംകോടതി
ന്യൂഡൽഹി: രാജ്യത്തെ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക ട്രൈബ്യൂണലിലെ സാങ്കേതിക അംഗങ്ങൾ ഒരു വിധിയും എഴുതുന്നില്ലെന്നും വിധിന്യായങ്ങൾ എഴുതാൻ മറ്റൊരാളെ ഏൽപ്പിക്കുന്നുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചതായി ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ട്രൈബ്യൂണലുകൾ ബാധ്യതയായി മാറുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
2021ലെ ട്രൈബ്യൂണൽ പരിഷ്‌കരണ നിയമം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ട്രൈബ്യൂണൽ അംഗങ്ങളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച്. ട്രൈബ്യൂണലുകൾ ജുഡീഷ്യറിയോട് ഉത്തരവാദിത്തമുള്ളവരല്ല, ഭൂമിയിലെ ആരോടും ഉത്തരവാദിത്തമുള്ളവരല്ല. ഇത് കേന്ദ്രത്തിന്റെ സൃഷ്ടിയാണെന്നും തലവേദനയായി മാറിയിരിക്കുന്നുവെന്നും അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."