HOME
DETAILS

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു; രാജ്യം പാചകവാതക പ്രതിസന്ധിയിലേക്ക്

  
Web Desk
March 05, 2026 | 12:44 AM

The country is facing a cooking gas crisis

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുകയും ചെയ്തതോടെ രാജ്യം രൂക്ഷമായ പാചകവാതക (എൽ.എൻ.ജി) പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇന്ത്യയുടെ പ്രധാന പാചകവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽ.എൻ.ജി പാചകവാതക ഉൽപാദകരായ ഖത്തർ എനർജി, ഇന്ത്യയിലെ അതിന്റെ സ്വീകർത്താക്കളായ ഗെയിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്ക് ഫോഴ്സ് മജ്യൂർ നോട്ടിസ് നൽകി. 

യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ പോലുള്ള അപ്രതീക്ഷിതവും നിയന്ത്രണാതീതവുമായ സാഹചര്യങ്ങളാൽ കരാർ ബാധ്യതകൾ നിറവേറ്റാൻ കഴിയില്ലെന്ന് അറിയിക്കുന്ന ഔദ്യോഗിക കത്താണ് ഫോഴ്സ് മജ്യൂർ നോട്ടിസ്. ഇതു കൂടാതെ പാചകവാതക ഉൽപാദനം നിർത്തിവച്ചതായി അറിയിക്കുന്ന,ഫോഴ്സ് മജ്യൂറിന് തുല്യമായൊരു നോട്ടീസ് ഖത്തർ എനർജിയും പുറപ്പെടുവിച്ചു. 

ഇന്ത്യ പ്രകൃതിവാതക ആവശ്യങ്ങളുടെ പകുതിയോളം നിറവേറ്റുന്നതിന് എൽ.എൻ.ജിയെയാണ് ആശ്രയിക്കുന്നത്, ഖത്തറിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള ഇന്ത്യയുടെ എൽ.എൻ.ജി ഇറക്കുമതിയുടെ പകുതിയിലധികവും ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോർമുസ് കടലിടുക്ക് വഴിയാണ്. ആഗോളതലത്തിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, വാതക ഗതാഗത പോയിന്റാണിത്. ആഗോള ലിക്വിഡ് പെട്രോളിയം ഉപഭോഗത്തിന്റെയും എൽ.എൻ.ജി വ്യാപാരത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഇതിലൂടെയാണ്. ഖത്തറിൽ നിന്ന് പ്രതിവർഷം 8.5 ദശലക്ഷം ടൺ എൽ.എൻ.ജി വാങ്ങാൻ പെട്രോനെറ്റ് എൽ.എൻ.ജിക്ക് ദീർഘകാല കരാറുണ്ട്. 

മറ്റ് ഇന്ത്യൻ എണ്ണ, വാതക കമ്പനികൾ യു.എ.ഇയിൽ നിന്ന് എൽ.എൻ.ജി വാങ്ങുന്നു. മൊത്തത്തിൽ, ഇന്ത്യ വിവിധ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 27 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് ഇറക്കുമതി ചെയ്യുന്നത്. അതിൽ പകുതിയിലധികവും ഗൾഫ് മേഖലയിൽ നിന്നാണ്. 

ഇന്ത്യയിൽ നിലവിൽ കുറഞ്ഞത് ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള അസംസ്‌കൃത എണ്ണയും ഇന്ധന സ്റ്റോക്കും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യം  എൽ.എൻ.ജിയുടെ കാര്യത്തിൽ ദുർബലമാണ്. അസംസ്‌കൃത എണ്ണ, പെട്രോളിയം ഇന്ധനങ്ങളെ അപേക്ഷിച്ച് എൽ.എൻ.ജി സംഭരണം പ്രയാസകരമാണ്. അതിനാൽ രാജ്യത്ത് സ്റ്റോക്കും കുറവാണ്. 

ഖത്തറിന്റെ എൽ.എൻ.ജി ഉൽപാദനം ഒരു ആഴ്ചയോ 10 ദിവസമോ തടസ്സപ്പെട്ടാൽ എൽ.എൻ.ജി വിതരണത്തിൽ കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും അത് നീണ്ടുനിൽക്കുകയാണെങ്കിൽ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഈ സാഹചര്യത്തിൽ മറ്റ് സ്രോതസ്സുകളിൽ നിന്ന് കൂടുതൽ എൽ.എൻ.ജി ലഭ്യമാക്കാൻ ഇന്ത്യൻ എണ്ണ, വാതക കമ്പനികൾ സജീവമായി അന്വേഷണം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  8 hours ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  9 hours ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  9 hours ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  9 hours ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  9 hours ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  10 hours ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  10 hours ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  11 hours ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  11 hours ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  11 hours ago