ഇറാനിലെ യുഎസ് - ഇസ്റാഈൽ ആക്രമണം; മരണം 1,250 കടന്നു; കൊല്ലപ്പെട്ടവരിൽ 200 കുട്ടികളും.
തെഹ്‌റാന്‍: ഇറാനില്‍ യു.എസ് - ഇസ്റാഈൽ ആക്രമണം 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ 1,255 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക കണക്ക്. ഇറാന്‍ ഉപ ആരോഗ്യമന്ത്രി അലി ജഫാരിയന്‍ ആണ് മരണ സംഖ്യ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സിവിലിയന്‍മാരാണ്. 200 കുട്ടികളും 11 ആരോഗ്യ പ്രവര്‍ത്തകരും മരിച്ചവരിൽ ഉള്‍പ്പെടും. എട്ടു മുതല്‍ 88 വയസ് വരെ പ്രായമുള്ളവര്‍ കൊല്ലപ്പെട്ടവരിലുണ്ട്.
വീട്ടിലും ജോലിസ്ഥലത്തും ഉണ്ടായിരുന്ന സാധാരണക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 12,000 ത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റും, അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചുമാണ് പരുക്കേറ്റത്. 21 ക്ലിനിക്കുകള്‍ തകര്‍ക്കപ്പെട്ടു. ഇതില്‍ 10 എണ്ണം പൂട്ടേണ്ടിവന്നു. 52 അഡീഷനല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ യുദ്ധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. 18 എമര്‍ജന്‍സി സര്‍വിസുകളും ഉണ്ട്. 15 ആംബുലന്‍സുകളും തകര്‍ന്നു.
ഇറാനിലെ പ്രധാന എണ്ണ സംഭരണികളിലെ തീപിടിത്തത്തെ തുടർന്നുണ്ടായ കറുത്തപുക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ചയാണ് എണ്ണ ശുദ്ധീകരണ ശാലയ്ക്കുനേരെ ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്.
കറുത്തപുക കാരണം തെഹ്റാന്‍ നഗരം കറുത്ത ആകാശമായാണ് കാണപ്പെട്ടത്. വടക്കുകിഴക്കന്‍ തെഹ്‌റാനിലെ അഗ്ദാസിയേഹ് എണ്ണ സംഭരണ ശാലയ്ക്കും തീപിടിച്ചു. പടിഞ്ഞാറന്‍ തെഹ്‌റാനിലെ ഷഹാറന്‍ എണ്ണ ഡിപ്പോയ്ക്കും തീപിടിച്ചു. ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്.
The US-Israeli attack on Iran has killed 1,255 people in the 10-day long war, according to official Iranian figures. The death toll was released by Iran's Deputy Health Minister Ali Jafarian. Most of the dead are civilians. 200 children and 11 health workers are among the dead. The victims range in age from eight to 88.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."