HOME
DETAILS

ഇറാന്‍ സൈന്യത്തിന് ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനില്‍ നാലു സ്വദേശികളെ അറസ്റ്റ്‌ചെയ്തു

  
March 12, 2026 | 4:35 AM

4 Bahrainis arrested for spying activities with Irans IRGC

മനാമ: ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (ഐ.ആര്‍.ജി.സി) ചേര്‍ന്ന് ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്ന് ആരോപിച്ച് നാല് പൗരന്മാരെ ബഹ്‌റൈന്‍ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. യു.എസ് - ഇസ്‌റാഈല്‍ - ഇറാന്‍ യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
അറസ്റ്റിലായ നാല് പേര്‍ക്ക് പുറമെ, വിദേശത്ത് ഒളിവില്‍ കഴിയുന്ന അഞ്ചാമതൊരാളെയും ചാരവൃത്തിക്ക് പിന്നില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മുര്‍ത്തദ ഹുസൈന്‍ അവാല്‍ (25), അഹമ്മദ് ഈസ അല്‍ ഹൈകി (34), സാറ അബ്ദുല്‍നബി മര്‍ഹൂന്‍ (36), ഏലിയാസ് സല്‍മാന്‍ മിര്‍സ (22) എന്നിവരാണ് പിടിയിലായത്. അലി മുഹമ്മദ് ഹസ്സന്‍ അല്‍ ഷെയ്ഖ് (25) എന്നയാളാണ് ഒളിവില്‍ കഴിയുന്നത്.
ഇറാനിലുള്ള തീവ്രവാദ ഘടകങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മുര്‍ത്തദ ഹുസൈന്‍ സംഘടനാപരമായ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയും, മറ്റുള്ളവരുടെ സഹായത്തോടെ മികച്ച റെസല്യൂഷനുള്ള ക്യാമറകള്‍ ഉപയോഗിച്ച് ബഹ്‌റൈനിലെ സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ വിവരങ്ങള്‍ പിന്നീട് എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ്‌വെയറിലൂടെ ഐ.ആര്‍.ജി.സിക്ക് കൈമാറുകയായിരുന്നു. പിടിയിലായ നാല് പേരെയും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതിനിടെ, രാജ്യത്തിന് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ അധികൃതര്‍ മറ്റൊരു പ്രസ്താവനയില്‍ അറിയിച്ചു.

Three men and one woman were arrested in Bahrain for espionage activities with Iran's Revolutionary Guard Corps (IRGC), as the US-Israel-Iran war enters its thirteenth day on Thursday, March 12. Beside the four arrests, a fifth person, who is at large abroad, was identified in the spying scheme.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു സാംസൺ ആ താരത്തെ പോലെയാണ്: ഓസ്‌ട്രേലിയൻ ഇതിഹാസം

Cricket
  •  2 hours ago
No Image

മകനെ രക്ഷിക്കാന്‍ പുള്ളിപ്പുലിയോട് മല്ലിട്ടു; 12 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പുലിയെ വെറുംകൈയാല്‍ കീഴടക്കി യുവാവ്

National
  •  2 hours ago
No Image

'യുദ്ധം അവസാനിപ്പാക്കാന്‍ തയ്യാര്‍, ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം' സമാധാന ചര്‍ച്ചകള്‍ക്കായി മൂന്ന് ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍

International
  •  2 hours ago
No Image

റമദാനിലും അല്‍ അഖ്‌സയില്‍ നിയന്ത്രണങ്ങള്‍: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

International
  •  2 hours ago
No Image

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; ജയില്‍ കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

Kerala
  •  2 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ ആക്രമിക്കപ്പെട്ടത് 13 കപ്പലുകൾ

International
  •  2 hours ago
No Image

മലപ്പുറത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

Kerala
  •  3 hours ago
No Image

എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ; പ്രത്യേക പൊലിസ് സ്റ്റേഷനുകൾ കേരളമടക്കം ഏഴിടത്ത് മാത്രം

Kerala
  •  3 hours ago
No Image

10 വയസ്സുകാരിയെ പീഡിപ്പിച്ച 77കാരന് 120 വര്‍ഷം കഠിനതടവ്; കൊല്ലം സ്‌പെഷല്‍ കോടതിയുടെ വിധി

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ: കേരളത്തിലുൾപ്പെടെ പുറത്തായവരിൽ കൂടുതലും സ്ത്രീകൾ

National
  •  3 hours ago