സഭയിൽ എല്ലാവരും തുല്യർ, ആർക്കും പ്രത്യേക പരിഗണനയില്ല; പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ എന്ന നിലയിൽ താൻ തികച്ചും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്ന് ഓം ബിർള. തനിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്ച സഭാനടപടികൾ നിയന്ത്രിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്കുള്ള പരോക്ഷ മറുപടിയും സ്പീക്കറുടെ പ്രസ്താവനയിലുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് സഭയ്ക്ക് മുകളിലാണെന്നും ഏത് വിഷയത്തിലും എപ്പോഴും സംസാരിക്കാമെന്നുമുള്ള ധാരണ തെറ്റാണെന്ന് ഓർമ്മിപ്പിച്ച സ്പീക്കർ, പ്രധാനമന്ത്രിക്കോ മന്ത്രിമാർക്കോ പോലും സഭാചട്ടങ്ങൾ പാലിക്കാതെ സഭയിൽ സംസാരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫാക്കുന്നു എന്ന ആരോപണം അദ്ദേഹം തള്ളി. തന്റെ കൈവശം മൈക്ക് നിയന്ത്രിക്കാൻ സ്വിച്ചുകളില്ലെന്നും, സംസാരിക്കാൻ അനുമതിയുള്ള അംഗത്തിന്റെ മൈക്ക് മാത്രമേ സാങ്കേതികമായി പ്രവർത്തിക്കൂ എന്നും വ്യക്തമാക്കി. സഭയിലെ എല്ലാ എംപിമാർക്കും തുല്യ പരിഗണന നൽകാനാണ് താൻ ശ്രമിച്ചിട്ടുള്ളത്, സഭാ നടപടികളിൽ പിന്നോക്കം നിൽക്കുന്നവരെപ്പോലും സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് സപീക്കർ അവകാശപ്പെട്ടു.
ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ച് കോൺഗ്രസ് സ്പീക്കർക്കെതിരെ പ്രതിഷേധിച്ചിരുന്നു. കൂടാതെ, ഫെബ്രുവരിയിൽ മുൻ സൈനിക മേധാവി എം.എം. നരവണെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുന്നതിൽ നിന്ന് രാഹുലിനെ തടഞ്ഞതും, എട്ട് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തതുമാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേം കൊണ്ടുവരാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. തുടർന്ന്, 118 എംപിമാർ ഒപ്പിട്ട അവകാശലംഘന നോട്ടീസ് സ്പീക്കർക്കെതിരെ പ്രതിപക്ഷം സമർപ്പിച്ചെങ്കിലും, 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെ സഭ ഇത് തള്ളുകയായിരുന്നു.
Lok Sabha Speaker Om Birla asserted his impartiality in conducting House proceedings following the defeat of an opposition-led motion against him. Directly addressing criticisms from Leader of the Opposition Rahul Gandhi, Birla clarified that no member—including the Prime Minister or the LoP—is above parliamentary rules or entitled to special privileges without prior notice. He further dismissed the controversial "mic-dimming" allegations, explaining that the Speaker's desk lacks manual switches and microphones are only activated for members officially permitted to speak.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."