HOME
DETAILS

'വിഷു കഴിഞ്ഞു, മഴക്കു മുന്‍പെങ്കിലും സ്വന്തം കൂരയില്‍ കയറിക്കിടക്കണം' വീടുകള്‍ താമസയോഗ്യമാക്കി മെയ് 20നകം കൈമാറണമെന്ന ആവശ്യവുമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ 

  
Web Desk
April 17, 2026 | 3:16 AM

mundakkai chooralmala landslide survivors demand township homes before may 20 NEWS

കല്പറ്റ: കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മെയ് 20-നകം കൈമാറണമെന്ന് ആവശ്യപ്പെട്ട് അതിജീവിതര്‍. ആദ്യഘട്ടത്തില്‍ ഫെയ്‌സ് വണ്ണില്‍ നിര്‍മാണം പുരോഗമിക്കുന്ന 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി മെയ് 20നകം കൈമാറണമെന്നാണ് ദുരന്തബാധ്യതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  മഴക്കുമുന്‍പേ കൈമാറണമെന്നും ജില്ലാ ഭരണകൂടത്തോട് അതിജീവിതര്‍ ആവശ്യപ്പെട്ടു.  

178 വീടുകളുടെയും താക്കോല്‍ദാനവും പട്ടയംകൈമാറ്റവും മാര്‍ച്ച് ഒന്നിന് നടത്തിയിരുന്നു. വിഷുവിനുമുന്‍പ് താമസം തുടങ്ങാനാകുമെന്നാണ് ചടങ്ങില്‍ സര്‍ക്കാറും ജില്ലാഭരണകൂടവും ദുരന്തബാധിതര്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിട്ടില്ല- ദുരന്തബാധിതര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതില്‍ 40 വീടുകള്‍ നേരത്തെ താമസയോഗ്യമാക്കിയിരുന്നു. എന്നാല്‍, ഫെയ്‌സ് വണ്ണിലെ മുഴുവന്‍ വീടുകളും താമസ യോഗ്യമാക്കിയ ശേഷം ഒരുമിച്ചേ താമസം തുടങ്ങുന്നുള്ളൂവെന്ന് ദുരന്തബാധിതര്‍ ജില്ലാഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

 40 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ സുവിജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റിന്റെയും കുടിവെള്ളവിതരണശൃംഖലയുടെയും പ്രവൃത്തികള്‍ നടക്കുകയാണ്. സുവിജ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കലും നടക്കുന്നുണ്ട്.  10 പ്ലാന്റുകളാണ് അഞ്ച് സോണുകളിലുമായി നിര്‍മിക്കുന്നത്. നാലാം സോണിലെ 9.5 ലക്ഷം സംഭരണശേഷിയുള്ള കുടിവെള്ളസംഭരണിയില്‍നിന്ന് വീടുകളിലേക്കുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്. ഒന്ന്, മൂന്ന്, നാല് സോണുകളില്‍ വീടുകളുടെ മിനുക്കുപണികളും പുരോഗമിക്കുന്നു.

അതേസമയം,  മഴക്കുമുന്‍പേ താമസം തുടങ്ങിയില്ലെങ്കില്‍ തങ്ങളുടെ ജീവിതം ഇനിയും പ്രയാസത്തിലാകുമെന്ന ആധിയിലാണ് ദുരന്തബാധിതര്‍. തുടര്‍ന്നാണ് മെയ് 20-നകം വീടുകള്‍ കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

landslide survivors in kalpetta urge authorities to hand over 178 township houses before may 20 ahead of monsoon delays



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  4 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  4 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  4 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  4 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  4 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  4 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  4 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  4 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  4 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  4 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  4 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  4 days ago