പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ഗംഗേശാനന്ദക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയെന്ന ഗംഗേശാനന്ദയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രോസിക്യൂഷൻ സമർപ്പിച്ച കൃത്യതാ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
2017-ൽ തിരുവനന്തപുരം കണ്ണംമൂലയിലെ വീട്ടിൽ വെച്ച് നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു സ്വാമിക്കെതിരെയുള്ള ആദ്യ പരാതി. ഈ സംഭവത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു.
സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും, അത് ചെറുക്കുന്നതിനായാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പൊലിസിന് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നാണ് ഗംഗേശാനന്ദയ്‌ക്കെതിരെ കേസ് എടുത്തത്.
എന്നാല്‍, പിന്നീട് ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെണ്‍കുട്ടി മൊഴി മാറ്റി. അതേസമയം, താൻ സ്വയം ലിംഗഛേദം ചെയ്തതാണെന്നായിരുന്നു ഗംഗേശാനന്ദയുടെ മൊഴി.
The Kerala High Court has dismissed the sexual assault case against Swami Gangeshananda, citing a settlement between the accused and the complainant. The court accepted Gangeshananda's claim of reconciliation with the complainant and reviewed the prosecution's accuracy report before quashing the case ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."