പെരുന്നാൾ പുലർച്ചെയും ഇറാനിൽ ഇസ്‌റാഈലിന്റെ കനത്ത ആക്രമണം; മിസൈലുകൾ പ്രതിരോധിച്ചു യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ
തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം 21-ാം ദിവസത്തിലേക്ക് കടക്കവെ, പെരുന്നാൾ പുലർച്ചെയും ഇറാനിൽ ഇസ്‌റാഈലിന്റെ കനത്ത ആക്രമണം. ഇറാൻ ലക്ഷ്യമാക്കി അതിശക്തമായ സൈനികാക്രമണം ആരംഭിച്ചതായി ഇസ്‌റാഈല്‍ വ്യക്തമാക്കി. അതേസമയം, ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ വിജയകരമായി പ്രതിരോധിച്ചു.
ഇറാൻ്റെ മിസൈൽ നിർമാണ കേന്ദ്രം ആക്രമിക്കപ്പെട്ടു
'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായി നടത്തിയ ആക്രമണത്തിൽ ഇറാനിലെ ഒരു മിസൈൽ നിർമാണ കേന്ദ്രം പൂർണ്ണമായും തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിന് മുൻപും ശേഷവുമുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗൾഫിൽ ജാഗ്രത; മിസൈലുകൾ വിഫലമാക്കി
ഇറാനിൽ നിന്നുള്ള വ്യോമ ഭീഷണികളെ യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടു. ദുബൈ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ കേട്ട ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തകർത്തതിൻ്റേതാണെന്ന് ദുബൈ അധികൃതർ സ്ഥിരീകരിച്ചു. ജനങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പ്രതിരോധ മന്ത്രാലയം നിർദേശിച്ചു.
കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള അൽ അഹമ്മദി പോർട്ട് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ചില യൂണിറ്റുകളിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. ലക്ഷ്യസ്ഥാനത്തെത്തും മുൻപ് തന്നെ വ്യോമപ്രതിരോധ സേന മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തു.
ഇറാൻ്റെ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 139 ബാലിസ്റ്റിക് മിസൈലുകളും 238 ഡ്രോണുകളും ബഹ്‌റൈൻ പ്രതിരോധ സേന തകർത്തു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി.
ബിർകത്ത് അൽ അവാമിർ പ്രദേശത്തെ ഒരു ഗോഡൗണിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ആളപായമില്ല.
English summary: The UAE has issued an urgent missile threat alert, urging residents to seek shelter as air defences successfully intercept incoming attacks. As Israel launches major strikes on Tehran, regional tensions escalate, with global powers condemning attacks on infrastructure and authorities warning against rumours and misinformation. Follow our live coverage for the latest updates on this developing crisis:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."