പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത പത്ത് വര്‍ഷങ്ങള്‍, പി.ആർ വർക്കിന് വൈദ്യുതി ബില്ലും; സർക്കാരിനെതിരേ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുത ബില്ലുകളിലെ സര്‍ക്കാര്‍ പരസ്യവാചകത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ബില്ലുകളിലെ 'പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത പത്ത് വര്‍ഷങ്ങള്‍' എന്ന വാചകത്തിനെതിരേയാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പരാതി നൽകിയത്.
വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തരമായി പിന്‍വലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
സാധാരണഗതിയിൽ പരസ്യങ്ങൾക്കായി ഉപയോഗിക്കാത്ത വൈദ്യുതി ബില്ലുകളെ ഈ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ പ്രമോഷനായി ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആരോപണം. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ചട്ടലംഘനമാണെന്ന ആരോപണവും ശക്തമാണ്. സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങൾക്കായി വൈദ്യുത ബില്ലുകളെപ്പോലും വേദിയാക്കുന്നുവെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."