HOME
DETAILS

വടക്കന്‍ ശര്‍ഖിയയില്‍ കനത്ത മഴ; വാദികള്‍ കുത്തൊഴുക്കായി, ജാഗ്രത നിര്‍ദേശം

  
March 27, 2026 | 12:55 PM

heavy rain north sharqiya oman flood warning

 

 

മസ്‌കത്ത്: ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിച്ച കനത്ത മഴ പല പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യം സൃഷ്ടിച്ചു. ഇടവിട്ട മഴയ്ക്ക് പിന്നാലെ ചില ഭാഗങ്ങളില്‍ മണിക്കൂറുകളോളം ശക്തമായ മഴ പെയ്തതോടെ വാദികള്‍ നിറഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുകയും ചെയ്തു.

ഇബ്ര, അല്‍ മുദൈബി തുടങ്ങിയ വിലായത്തുകളില്‍ മഴ ശക്തമായി അനുഭവപ്പെട്ടു. അല്‍ ഖാബില്‍ വിലായത്തിലെ വിവിധ പ്രദേശങ്ങളില്‍ വാദികള്‍ കുത്തൊഴുക്കായി മാറിയതായി അധികൃതര്‍ അറിയിച്ചു. അല്‍ സരം, അല്‍ ഗലാജി, അല്‍ ഖബീല്‍ ഉള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങളില്‍ മഴയുടെ ശക്തി കൂടുതല്‍ അനുഭവപ്പെട്ടതോടെ നാട്ടുകാരില്‍ ആശങ്കയും ഉയര്‍ന്നു.

ബിദിയ വിലായത്തിലെ അദ്ദാഹിര്‍, അല്‍ വാസില്‍ പ്രദേശങ്ങളിലും മഴ തുടരുകയുണ്ടായി. ഇവിടെ വാദികളില്‍ വെള്ളപ്പാച്ചില്‍ ശക്തമായി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാദി ബനി ഖാലിദ്, ദിമാ വ അല്‍ തയീന്‍, സിനാവ് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ അവസ്ഥയാണ്. ചില ഇടങ്ങളില്‍ ആലിപ്പഴമഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ കാലാവസ്ഥ കൂടുതല്‍ അപകടകരമായി മാറി.

കനത്ത മഴയെ തുടര്‍ന്ന് മലനിരകളില്‍ നിന്ന് താഴ്വരകളിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് ശക്തമായതോടെ റോഡുകള്‍ക്ക് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ചില ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ചില ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനും പ്രയാസം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ, ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ ഉണ്ടായ ദാരുണ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാദിയില്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്വദേശി സ്ത്രീകള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചതായാണ് വിവരം. സിവില്‍ ഡിഫന്‍സ് വിഭാഗം ഇടപെട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇടിയോടുകൂടിയ മഴയും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കവും പല പ്രദേശങ്ങളിലും അപകടാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സ് അധികൃതരും പൊലീസും ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വാദികള്‍ മുറിച്ച് കടക്കാതിരിക്കുക, വെള്ളം കയറിയ റോഡുകളിലൂടെ യാത്ര ചെയ്യാതിരിക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരന്തരം പിന്തുടരുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരെ സമീപിക്കണമെന്നും അറിയിച്ചു.

മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

 

Heavy rainfall in Oman’s North Sharqiya has caused wadis to overflow and triggered flood-like conditions. Authorities issue safety warnings as unstable weather continues.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് സാധ്യത; അല്‍ ദാഹിറയും മുസന്ദമിലും ജാഗ്രത നിര്‍ദേശം

oman
  •  2 hours ago
No Image

ഗള്‍ഫ് സര്‍വിസുകളില്‍ അനിശ്ചിതത്വം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ വീണ്ടും സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

oman
  •  2 hours ago
No Image

സുഹാറില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 13 അംഗ കുടുംബത്തെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

oman
  •  2 hours ago
No Image

ഇറാൻ ആക്രമണം: യു.എ.ഇയിൽ ഇന്ന് 6 മിസൈലുകളും 9 ഡ്രോണുകളും പ്രതിരോധ സേന തകർത്തു; പരുക്കേറ്റവർ 171 ആയി

uae
  •  3 hours ago
No Image

രൂപയ്ക്ക് റെക്കോർഡ് തകർച്ച; മൂല്യം 95-ലേക്ക്, ആശങ്കയായി എണ്ണവിലയും വിദേശനിക്ഷേപ ചോർച്ചയും

latest
  •  3 hours ago
No Image

നെൻമേനിയിൽ മരംവെട്ടിനെച്ചൊല്ലി സംഘർഷം: പ്രദേശവാസിക്ക് വെട്ടേറ്റു; തമിഴ്‌നാട് സ്വദേശികളുൾപ്പെടെ കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

പെസഹ, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ: പ്രതിഷേധം കടുപ്പിച്ച് കോതമംഗലം രൂപത; പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം

Kerala
  •  3 hours ago
No Image

വിവാഹിതനായ പുരുഷന്‍ ഉഭയസമ്മതപ്രകാരം ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല: അലഹാബാദ് ഹൈക്കോടതി

National
  •  4 hours ago
No Image

മാമ്പഴം നൽകാമെന്ന് പ്രലോഭിപ്പിച്ച് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് ആറ് വർഷം തടവും പിഴയും

Kerala
  •  4 hours ago
No Image

ആഗോള എണ്ണപ്രതിസന്ധിക്കിടയിൽ ഇന്ത്യക്ക് ആശ്വാസം: ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ┃in-depth

International
  •  4 hours ago