HOME
DETAILS

വടക്കന്‍ ശര്‍ഖിയയില്‍ കനത്ത മഴ; വാദികള്‍ കുത്തൊഴുക്കായി, ജാഗ്രത നിര്‍ദേശം

  
March 27, 2026 | 12:55 PM

heavy rain north sharqiya oman flood warning

 

 

മസ്‌കത്ത്: ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിച്ച കനത്ത മഴ പല പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യം സൃഷ്ടിച്ചു. ഇടവിട്ട മഴയ്ക്ക് പിന്നാലെ ചില ഭാഗങ്ങളില്‍ മണിക്കൂറുകളോളം ശക്തമായ മഴ പെയ്തതോടെ വാദികള്‍ നിറഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുകയും ചെയ്തു.

ഇബ്ര, അല്‍ മുദൈബി തുടങ്ങിയ വിലായത്തുകളില്‍ മഴ ശക്തമായി അനുഭവപ്പെട്ടു. അല്‍ ഖാബില്‍ വിലായത്തിലെ വിവിധ പ്രദേശങ്ങളില്‍ വാദികള്‍ കുത്തൊഴുക്കായി മാറിയതായി അധികൃതര്‍ അറിയിച്ചു. അല്‍ സരം, അല്‍ ഗലാജി, അല്‍ ഖബീല്‍ ഉള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങളില്‍ മഴയുടെ ശക്തി കൂടുതല്‍ അനുഭവപ്പെട്ടതോടെ നാട്ടുകാരില്‍ ആശങ്കയും ഉയര്‍ന്നു.

ബിദിയ വിലായത്തിലെ അദ്ദാഹിര്‍, അല്‍ വാസില്‍ പ്രദേശങ്ങളിലും മഴ തുടരുകയുണ്ടായി. ഇവിടെ വാദികളില്‍ വെള്ളപ്പാച്ചില്‍ ശക്തമായി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാദി ബനി ഖാലിദ്, ദിമാ വ അല്‍ തയീന്‍, സിനാവ് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ അവസ്ഥയാണ്. ചില ഇടങ്ങളില്‍ ആലിപ്പഴമഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ കാലാവസ്ഥ കൂടുതല്‍ അപകടകരമായി മാറി.

കനത്ത മഴയെ തുടര്‍ന്ന് മലനിരകളില്‍ നിന്ന് താഴ്വരകളിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് ശക്തമായതോടെ റോഡുകള്‍ക്ക് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ചില ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ചില ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനും പ്രയാസം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ, ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ ഉണ്ടായ ദാരുണ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാദിയില്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്വദേശി സ്ത്രീകള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചതായാണ് വിവരം. സിവില്‍ ഡിഫന്‍സ് വിഭാഗം ഇടപെട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇടിയോടുകൂടിയ മഴയും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കവും പല പ്രദേശങ്ങളിലും അപകടാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സ് അധികൃതരും പൊലീസും ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വാദികള്‍ മുറിച്ച് കടക്കാതിരിക്കുക, വെള്ളം കയറിയ റോഡുകളിലൂടെ യാത്ര ചെയ്യാതിരിക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരന്തരം പിന്തുടരുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരെ സമീപിക്കണമെന്നും അറിയിച്ചു.

മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

 

Heavy rainfall in Oman’s North Sharqiya has caused wadis to overflow and triggered flood-like conditions. Authorities issue safety warnings as unstable weather continues.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  10 hours ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  10 hours ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  11 hours ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  11 hours ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  12 hours ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  12 hours ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  12 hours ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  12 hours ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  12 hours ago