സഊദി പ്രവാസികൾക്കും ബിസിനസുകാർക്കും ആശ്വാസം; ചരക്ക് ഗതാഗത മേഖലയിൽ വൻ ഇളവുകൾ, ഡ്രൈവർമാരും കമ്പനികളും അറിയേണ്ട പുതിയ മാറ്റങ്ങൾ ഇവ
റിയാദ്: സഊദി അറേബ്യയിലെ ചരക്ക് ഗതാഗത മേഖലയിൽ വൻ മാറ്റവുമായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. ഗതാഗത രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായാണ് ഇത്തരമൊരു നിർണ്ണായക നീക്കം. ഇതുപ്രകാരം ലൈസൻസുള്ള ചരക്ക് ഗതാഗത കമ്പനികൾക്ക് മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടി നേരിട്ട് കരാറുകൾ ഏറ്റെടുത്ത് ചരക്ക് എത്തിച്ചുനൽകാൻ സാധിക്കും. സെപ്റ്റംബർ 25 വരെയണ് ഈ പ്രത്യേക ഇളവ് പ്രാബല്യത്തിലുണ്ടാവുക.
പ്രധാന ലക്ഷ്യങ്ങൾ
* റോഡ് ഗതാഗത വാഹനങ്ങളുടെ ഉപയോഗം പരമാവധി വർധിപ്പിക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
* രാജ്യത്തിനകത്തും അയൽരാജ്യങ്ങളിലേക്കുമുള്ള ചരക്ക് നീക്കം കൂടുതൽ ഊർജസ്വലമാക്കുക, തടസ്സമില്ലാതെ ഉറപ്പാക്കുക.
*ട്രാൻസ്പോർട്ട് കമ്പനികൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഈ ഇളവ് പ്രയോജനപ്പെടുത്തുന്നതിന് പ്രധാനമായും രണ്ട് നിബന്ധനകളാണ് അതോറിറ്റി മുന്നോട്ട് വെച്ചിട്ടുള്ളത് ട്രക്കുകൾ 'പബ്ലിക് ട്രാൻസ്പോർട്ട് വാഹനം' ആയി രജിസ്റ്റർ ചെയ്തിരിക്കണം, ഇവ ലൈസൻസുള്ള ഒരു കൊമേഴ്സ്യൽ ട്രാൻസ്പോർട്ട് സ്ഥാപനത്തിന് കീഴിലായിരിക്കണം.
കൂടാതെ, എല്ലാ ഗതാഗത ഇടപാടുകളും സുതാര്യത ഉറപ്പാക്കുന്നതിനായി 'ലോജിസ്റ്റി' പ്ലാറ്റ്‌ഫോം വഴി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട് എന്നിവയാണ് അതോറിറ്റി പുറപ്പെടുവിപ്പിച്ച നിബന്ധനകൾ. ചരക്ക് നീക്കത്തിനായി രാജ്യത്ത് 5,00,000 ട്രക്കുകൾ സജ്ജമാണെന്ന് അതോറിറ്റി അറിയിച്ചു. ട്രക്കുകളുടെ പ്രവർത്തന കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി 22 വർഷമായി ഉയർത്തിയിട്ടുണ്ടെന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞ റഫ്രിജറേറ്റഡ് ട്രക്കുകൾക്ക് സഊദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായും മന്ത്രാലയം അറിയിച്ചു. ലോജിസ്റ്റിക് മേഖലയെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതിന് ഈ നടപടികൾ രാജ്യത്തെ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Saudi Arabia's Transport General Authority (TGA) has announced major reforms in the freight sector to boost efficiency. Licensed transport companies can now directly undertake third-party contracts until September 25. Key updates include the integration of the 'Logisti' platform for transparency, an extension of truck operational lifespans to 22 years, and new permissions for empty refrigerated trucks from GCC countries to enter the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."