HOME
DETAILS

"എനിക്ക് വഴിതെറ്റി..." ഹോംസ്റ്റേയിലേക്ക് അവസാന ഫോൺ കോൾ; കുടകിലെ കൊടുംകാട്ടിൽ ശരണ്യ എവിടെ? തിരച്ചിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

  
April 04, 2026 | 9:35 AM

malayali woman missing in kodagu karnataka after trek to thadiandamol peak

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിം​ഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണൽ ശരണ്യ ജി.എസ് (36) നെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ കാണാതായത്. നിലവിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഏപ്രിൽ 2-ന് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടിയിലെ ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന്, അന്നേ ദിവസം രാവിലെ എട്ടരയോടെ വനംവകുപ്പിന്റെ അനുമതിയോടെ ഇവർ ട്രെക്കിംഗ് ആരംഭിച്ചു. 

കാട്ടാനശല്യം ഉള്ള മേഖല ആയതിനാൽ മറ്റ് പത്തുപേരടങ്ങുന്ന സംഘത്തോടൊപ്പം പോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, വൈകുന്നേരം നാല് മണിയോടെ ഈ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഇവർക്കൊപ്പമുണ്ടായിരുന്നില്ല.

തനിക്ക് വഴിതെറ്റിയ വിവരം ശരണ്യ ഫോണിലൂടെ ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് റേഞ്ച് പ്രശ്നങ്ങൾ കാരണം സിഗ്നൽ നഷ്ടപ്പെടുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഇതോടെയാണ് യുവതിയെ വനത്തിനുള്ളിൽ കാണാതായെന്ന നിഗമനത്തിൽ അധികൃതർ എത്തിയത്.

അതേസമയം, ശരണ്യക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പൊലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന അറുപതോളം പേരാണ് അഞ്ച് പ്രത്യേക സംഘങ്ങളായി വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നത്. കൂടാതെ, തിരച്ചിലിനായി ഡ്രോണുകളും ട്രാക്കർ നായകളെയും ഉപയോഗിക്കുന്നുണ്ട്. അതേസമയം, കനത്ത വനവും മോശം കാലാവസ്ഥയും തിരച്ചിൽ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

സംഭവത്തിൽ, നാപ്പോക്ലു പൊലിസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി വനത്തിനുള്ളിൽ അപകടത്തിൽപ്പെട്ടതാണോ അതോ വഴിമാറി മറ്റേതെങ്കിലും മേഖലയിൽ എത്തിയതാണോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. 

Sharanya G.S, a 3, is missing after trekking to Thadiandamol peak in Kodagu, Karnataka. The 36-year-old IT professional from Kochi went missing on Thursday. Rescue operations are underway, with the search entering its third day.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകെ പിരിച്ചത് 5.38 കോടി, ഭൂമി വാങ്ങാന്‍ ഇതിലധികം ചെലവായി;  വയനാട് ഫണ്ട് പിരിവില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് 

Kerala
  •  3 hours ago
No Image

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും; എല്‍.ഡി.എഫിനെ നയിക്കുന്നത് വര്‍ഗീയതയുടെ കരങ്ങള്‍- രാഹുല്‍ ഗാന്ധി

Kerala
  •  3 hours ago
No Image

കളിക്കളത്തിലെ രാഷ്ട്രീയപ്പക; 2026 ലോകകപ്പിലും ഇറാന്റെ സ്വപ്നങ്ങൾക്ക് കരിനിഴലായി മാറുന്ന അമേരിക്കൻ ഉപരോധം; In-Depth Story

Football
  •  3 hours ago
No Image

ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതി നൽകിയിട്ടില്ല; മതം പറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽ.ഡി.എഫിനില്ല: ടി.പി രാമകൃഷ്ണൻ

Kerala
  •  3 hours ago
No Image

പിണറായി എന്നെ വളർത്തിയിട്ടില്ല; അന്ന് അദ്ദേഹത്തെ ഇവിടെ ആർക്കും അറിയില്ലായിരുന്നു: തുറന്നടിച്ച് ജി. സുധാകരൻ

Kerala
  •  3 hours ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  a day ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  a day ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  a day ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  a day ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  a day ago