വിഷുവിപണി ലക്ഷ്യമിട്ട് വാടകവീട്ടിൽ സ്ഫോടകവസ്തു ശേഖരം; എലത്തൂരിൽ പിടികൂടിയത് 184 കിലോ സ്ഫോടകവസ്തുക്കൾ
കോഴിക്കോട്: കുന്ദമംഗലം പടക്കനിർമ്മാണ ശാലയിലെ സ്ഫോടനത്തിന് പിന്നാലെ എലത്തൂരിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി. അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം സ്ഫോടകവസ്തുക്കളും ഓലപ്പടക്കങ്ങളുമാണ് എലത്തൂർ പൊലിസ് പിടിച്ചെടുത്തത്. സംഭവത്തിൽ ബിനീഷ്, മനോജ് എന്നിവർക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസെടുത്തു.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലിസ് വെടിമരുന്ന് ശേഖരം പിടികൂടിയത്. വിഷു വിപണി ലക്ഷ്യമിട്ട് ജനവാസ മേഖലയിൽ അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു വിവരം. എലത്തൂരിലെ ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
ചാക്കുകളിൽ കെട്ടിയ നിലയിലും അലക്ഷ്യമായി സൂക്ഷിച്ച നിലയിലുമായിരുന്നു വെടിമരുന്നും പടക്കങ്ങളും കണ്ടെത്തിയത്. പിടിച്ചെടുത്ത 184 കിലോ സ്ഫോടകവസ്തുക്കൾ അപകടസാധ്യത കണക്കിലെടുത്ത് സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."