ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലിസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖര്‍ അറിയിച്ചു. 76,203 പൊലിസ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഡ്യൂട്ടിക്കുള്ളത്. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളെ 154 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലിസ് പൊലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആകെ 30,471 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 2500 എണ്ണം ക്രിട്ടിക്കല്‍ പോളിങ് ബൂത്തുകളാണ്. 28,209 സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരുള്‍പ്പെടെ 76,203 പൊലിസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ലോക്കൽ പോലീസിനു പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലെ സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്. സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിലേക്കായിട്ടുള്ള എല്ലാ സജീകരണങ്ങളും മുൻകരുതലുകളും കേരളാ പൊലീസ് പൂർത്തിയാക്കിയിട്ടുള്ളതാണെന്നും ഡിജിപി അറിയിച്ചു.
ravadha azad chandrashekhar said that security arrangements for the legislative assembly elections have been completed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."