പറവൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം കുറിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരുണ സംഭവങ്ങളും സംഘർഷവും. പറവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തത്തപ്പിള്ളി സ്വദേശി അലി (70) ആണ് മരിച്ചത്. റാലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം പട്ടാമ്പിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. വൈകിട്ട് ഇരു മുന്നണികളുടെയും പ്രകടനങ്ങൾ പട്ടാമ്പി നഗരമധ്യത്തിൽ സന്ധിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. വാക്കേറ്റം മൂർച്ഛിച്ചതോടെ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു. കല്ലേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലിസ് ലാത്തിവീശി. ലാത്തിച്ചാർജിനെത്തുടർന്നാണ് പ്രവർത്തകർ ചിതറിയോടിയതും സ്ഥിതിഗതികൾ ശാന്തമായതും. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
A 70-year-old UDF worker, Ali from Thathappilly, died after collapsing during the election campaign finale (Kottikkalasham) in Paravur. The tragic incident occurred during the final rally of UDF candidate V.D. Satheesan. Though he was rushed to the hospital immediately, he could not be saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."