HOME
DETAILS

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

  
April 14, 2026 | 5:57 PM

police collect cctv evidence related to nithin raj death

കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. മരിക്കുന്നതിന് മുന്‍പായി പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും, ചില രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. 

പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ ഇറങ്ങിവരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് മുറിയില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാവൂ. 

അതേസമയം നിതിനെ മരണത്തിലേക്ക് നയിച്ചത് മൂന്ന് കാര്യങ്ങളാണെന്ന നിഗമനത്തിലാണ് പൊലിസ്. അധ്യാപകരില്‍ നിന്നും നേരിട്ട ജാതിവിവേചനവും, ലോണ്‍ ആപ്പുകാരുടെ സമ്മര്‍ദവും, പ്രിന്‍സിപ്പലും അധ്യാപകരും നടത്തിയ ചോദ്യം ചെയ്യലുമാണ് നിതിനെ സമ്മര്‍ദത്തിലാക്കിയത്. അധ്യാപികയായ ലതാ ശശിധരന്റെ ഗ്യാരണ്ടിയില്‍ ലോണ്‍ആപ്പില്‍ നിന്ന് 14000 രൂപയോളം നിതിന്‍ വായ്പയെടുത്തിരുന്നു. തിരിച്ചടവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദം നിതിനും അധ്യാപികക്കും നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മരിക്കുന്നതിന് തലേദിവസം നിതിനെ ലോണ്‍ ആപ്പുകാര്‍ 98 തവണയും, അധ്യാപികയെ 26 തവണയും വിളിച്ചെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് അധ്യാപിക പ്രിന്‍സിപ്പലിനോട് കാര്യം അവതരിപ്പിക്കുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് അധ്യാപികയും നിതിനും പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. പ്രിന്‍സിപ്പല്‍ നിതിന്റെ ഫോണ്‍ വാങ്ങിച്ചതിന് പിന്നാലെ കരഞ്ഞ് മുറിവിട്ട നിതിന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  5 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  5 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  5 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  5 days ago
No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  5 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  5 days ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  5 days ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  5 days ago