HOME
DETAILS

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

  
Web Desk
April 16, 2026 | 2:05 AM

nithin raj death special investigation committee to visit college today amid familys allegations of foul play

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാലയുടെ പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ എത്തി തെളിവെടുപ്പ് നടത്തും.

കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന ഗവർണറുടെ കർശന നിർദേശത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണ സമിതി മരണത്തിൽ അന്വേഷണം നടത്തുന്നത്. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കോളേജിലെ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരിൽ നിന്നും സംഘം നേരിട്ട് വിവരങ്ങൾ ശേഖരിക്കും.  

അതേസമയം നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോളേജിൽ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ നിതിൻ രാജിന്റെ സഹപാഠികളും രക്ഷിതാക്കളും ഇന്ന് കോളജിലെത്തും. മാനേജ്‌മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിദ്യാർഥികളുമായുള്ള ചർച്ചയും ഇന്ന് നടന്നേക്കുമെന്നാണ് സൂചന.

കുടുംബം ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ

നിതിൻ രാജ് ഒരിക്കലും ആത്മഹത്യ തിരഞ്ഞെടുക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിച്ചു. കോളജ് അധികൃതർ പുറത്തുവിടുന്ന വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് നിതിൻ രാജിന്റെ സഹോദരി പ്രധാനമായും ആരോപിക്കുന്നത്.

നിതിൻ ഫോൺ ഉപേക്ഷിച്ചു പോയെന്ന വാദം തെറ്റാണ്, ഫോൺ അധികൃതർ ബലമായി വാങ്ങി വെച്ചതാണെന്നും കുടുംബം ആരോപിക്കുന്നു.

ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മരണകാരണമെന്ന പ്രചാരണം സഹോദരി കഴിഞ്ഞ ദിവസം തള്ളി രം​ഗത്തെത്തിയിരുന്നു. ചെറിയൊരു തുകയുടെ പേരിൽ നിതിൻ ജീവിതം അവസാനിപ്പിക്കില്ലെന്നും അവർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധ്യാപിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാനാണെന്നും കുടുംബം സംശയിക്കുന്നു.

പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിൻ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ട്. കരഞ്ഞുകൊണ്ട് പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ ഓഡിയോ സഹിതം പുറത്തുവിടാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എന്നാൽ ഇത്രയും ആളുകൾ പഠിക്കുന്ന കോളജിനുള്ളിൽ അപകടം നടന്നിട്ടും നിതിനെ രക്ഷിക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. മൂന്ന് മണിക്കൂറോളം ജീവനുണ്ടായിട്ടും രക്തഗ്രൂപ്പ് തിരിച്ചറിയാനോ വിദഗ്ധ ചികിത്സ നൽകാനോ അധികൃതർ തയ്യാറായില്ല. നിതിൻ വീണെന്ന് പറയുന്ന സ്ഥലത്ത് രക്തക്കറകൾ കാണാത്തതും ശരീരത്തിലെ മുറിവുകളും ദുരൂഹത വർദ്ധിപ്പിക്കുന്നതായും സഹോദരി കൂട്ടിച്ചേർത്തു.

നിർണ്ണായകമായി ശബ്ദസന്ദേശങ്ങൾ

"ആര് തളർത്തിയാലും ഡോക്ടറായിട്ടേ ഞാൻ ഈ കോളജിൽ നിന്ന് പുറത്തിറങ്ങൂ" എന്ന് നിതിൻ സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. പഠനത്തിൽ ഉറച്ചുനിൽക്കുമെന്ന് ആവർത്തിക്കുന്ന നിതിൻ, സ്റ്റാഫ് റൂമിൽ താൻ നേരിട്ട ഭീഷണികളെക്കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്. എച്ച്.ഒ.ഡി ഡോ. എസ്.കെ. റാം തന്നെ നിരന്തരം വേട്ടയാടുന്നുവെന്നും കുടുംബത്തെ അധിക്ഷേപിക്കുന്നുവെന്നും നിതിൻ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.

അച്ചടക്ക നടപടി

ഗവർണറുടെ ഇടപെടലിനെത്തുടർന്ന് കുറ്റാരോപിതരായ ഡോ. എസ്.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലിസ് കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരെ പുറത്താക്കുന്നത് വരെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

 

The death of Nithin Raj, a first-year BDS student at Anjarakandy Dental College, has sparked massive protests and serious allegations of institutional harassment. A special investigation committee from the Health University is visiting the campus today to collect evidence following a strict directive from the Governor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പള്ളിമുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

വിഴിഞ്ഞത്തെ കൊലപാതകം: സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു

Kerala
  •  2 hours ago
No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  2 hours ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  3 hours ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  11 hours ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  11 hours ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  11 hours ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  11 hours ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  11 hours ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  12 hours ago