ചെമ്പുവള കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി; ചെറുവണ്ണൂരിൽ ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമർദനം; പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
കോഴിക്കോട്: പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂരിൽ ചുമരെഴുതാൻ പോയ ദറസ് വിദ്യാർഥികൾക്ക് നേരെ ആക്രമണം. മർദനത്തിൽ പരുക്കേറ്റ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമിൽ (17) എന്നീ വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ മേപ്പയൂർ പൊലിസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നു.
വീട്ടുകാരുടെ അനുമതിയോടെ ചുമരെഴുതാൻ പോയ തങ്ങളെ പ്രദേശവാസികളായ സന്തോഷ് ചേകാത്ത, സുരേഷ് പഴയമഠത്തിൽ എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ സംഘം തങ്ങളെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി വിദ്യാർഥികൾ മൊഴി നൽകി. കൈയ്യിലുണ്ടായിരുന്ന ചെമ്പുവള ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായും വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.
സംഭവത്തിൽ വിദ്യാർഥികളുടെ അധ്യാപകൻ ഇന്നലെ തന്നെ മേപ്പയൂർ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ, സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികൾക്കെതിരെ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ പൊലിസ് തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായ പരുക്കുകളോടെ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
In Cheruvannur, near Perambra, two Daras students, Muhammed Unais (17) and Muhammed Shamil (17), were brutally assaulted while writing on a wall with the permission of the house owner.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."