HOME
DETAILS

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

  
Web Desk
April 18, 2026 | 5:29 PM

modi and amit sha are trying to fool the people of india on women reservation bill says rahul gandhi

റാണിപ്പേട്ട്: വനിത സംവരണ ബില്ലിന്റെ മറവില്‍ മണ്ഡലപുനര്‍ണയം ഒളിച്ച് കടത്താനുള്ള ബിജെപി നീക്കത്തിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബില്ലിന് പിന്നില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളാണെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നടന്ന റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാനുള്ള ശ്രമങ്ങളാണ് ബില്ലിന് പിന്നിലുള്ളത്. വനിത സംവരണ ഭേദഗതി ബില്ലിന്റെ മറവില്‍ അവതരിപ്പിച്ച 131ാം ഭരണഘടനാ ഭേദഗതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പാര്‍ലമെന്റ് പ്രാതിനിധ്യം ദുര്‍ബലപ്പെടുത്താനുള്ള പദ്ധതിയാണ്. ഭാരതമെന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ഈ നീക്കങ്ങളെ ചെറുത്തതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

മാത്രമല്ല ബിജെപിയും, ആര്‍എസ്എസും തമിഴ്‌നാടിന്റെ ചരിത്രം, സംസ്‌കാരം, ഭാഷ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിനെ ഡല്‍ഹിയില്‍ നിന്ന് ഭരിക്കാമെന്നാണ് ബിജെപി മോഹം. എന്നാല്‍ ലോകത്തെ ഒരു ശക്തിക്കും തമിഴ് ഭാഷയെ തൊടാന്‍ കഴിയില്ലെന്നും, തമിഴ് സംസ്‌കാരത്തെ വളച്ചൊടിക്കാനും ചരിത്രത്തെ നശിപ്പിക്കാനുമുള്ള നീക്കങ്ങളെ എന്തുവില കൊടുത്തും തടയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞെന്ന് മോദി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റതെന്നും മോദി അഭിപ്രായപ്പെട്ടു. 

വനിത ബില്ല് പാസാക്കാത്തതില്‍ ഞാന്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ത്ഥത കാരണമാണ് ബില്ല് പരാജയപ്പെട്ടത്. ബില്ല് പരാജയപ്പെട്ടപ്പോള്‍ ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വെയ്ക്കും. 2029ല്‍ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. രാജ്യത്തെ സ്ത്രീശക്തി കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മാപ്പ് നല്‍കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  3 hours ago
No Image

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍ 

Kerala
  •  3 hours ago
No Image

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

National
  •  4 hours ago
No Image

ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക

National
  •  4 hours ago
No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  5 hours ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  6 hours ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  6 hours ago
No Image

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍ 

Kerala
  •  7 hours ago
No Image

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  7 hours ago
No Image

'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്

National
  •  7 hours ago