HOME
DETAILS

മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവം: ബ്ലഡ് ബാങ്കിന് ഗുരുതര വീഴ്ച, രേഖകളിൽ വൻ കൃത്രിമം

  
April 20, 2026 | 12:02 PM

5 children infected with hiv in madhya pradesh probe reveals massive lapses at satna district hospital

ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്ലഡ് ബാങ്കിലെ ദാതാക്കളുടെ രക്തം കൃത്യമായി പരിശോധിച്ചില്ലെന്നും കാലഹരണപ്പെട്ട രക്തം കുട്ടികൾക്ക് നൽകിയെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. തലാസീമിയ ബാധിച്ച് മാസംതോറും രക്തം മാറ്റിവയ്ക്കേണ്ടി വന്ന കുട്ടികളാണ് അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്.

അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

രക്തദാതാക്കളെ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാക്കുന്നതിൽ വൻ വീഴ്ച സംഭവിച്ചു. കൃത്യതയുള്ള എലിസ (ELISA) പരിശോധനകൾക്ക് പകരം നിലവാരം കുറഞ്ഞ റാപ്പിഡ് കാർഡ് പരിശോധനകളാണ് നടത്തിയത്.ലൈസൻസ് കാലാവധി കഴിഞ്ഞ സ്വകാര്യ ബ്ലഡ് ബാങ്കിൽ നിന്നും കാലഹരണപ്പെട്ട രക്തം വാങ്ങി കുട്ടികൾക്ക് നൽകി. എച്ച്ഐവി ബാധിച്ച ഒരു പെൺകുട്ടിക്ക് ലഭിച്ചത് ഇത്തരത്തിൽ കാലാവധി കഴിഞ്ഞ രക്തമാണ്.

ബ്ലഡ് ബാങ്കിലെ രജിസ്റ്ററുകളിൽ ദാതാക്കളുടെയോ സ്വീകർത്താക്കളുടെയോ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പലയിടത്തും വിവരങ്ങൾ വെട്ടി തിരുത്തുകയും കൃത്രിമം കാണിക്കുകയും ചെയ്തു.ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ അനധികൃത വ്യക്തികളുടെ സാന്നിധ്യം പതിവായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രോഗം പടരാൻ സാധ്യത; ദാതാക്കൾ അപ്രത്യക്ഷർ

പരിശോധനയിൽ എച്ച്ഐവി ലക്ഷണങ്ങൾ കണ്ട 14 രക്തദാതാക്കളിൽ ഒൻപത് പേരെയും കുറിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല. ഇവർക്ക് ആവശ്യമായ ചികിത്സയോ നിർദ്ദേശങ്ങളോ നൽകുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ഇത് സമൂഹത്തിൽ കൂടുതൽ ആളുകളിലേക്ക് രോഗം പടരാൻ കാരണമായേക്കാമെന്ന ഭീതി വർദ്ധിപ്പിക്കുന്നു.

നടപടികൾ ശക്തം

സംഭവം പുറത്തുവന്നതിന് പിന്നാലെ സത്‌ന ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ-ചാർജ് ഡോ. ദേവേന്ദ്ര പട്ടേലിനെയും രണ്ട് ലാബ് ടെക്നീഷ്യൻമാരെയും സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുന്നതോടെ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. 2024 ജനുവരി മുതൽ 2025 മാർച്ച് വരെ കുട്ടികൾക്ക് നൽകിയ 204 യൂണിറ്റ് രക്തത്തിൽ 35 എണ്ണവും ശരിയായ പരിശോധന നടത്താത്തവയാണെന്ന കണ്ടെത്തൽ ആരോഗ്യ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബി മുസഫയിൽ പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു; പുതിയ അഞ്ച് സെക്ടറുകളിൽ കൂടി 'മവാഖിഫ്' സംവിധാനം

uae
  •  2 hours ago
No Image

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോജ് മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യനിലയില്‍ പുരോഗതി

Kerala
  •  2 hours ago
No Image

യുഎഇ റിയൽ എസ്റ്റേറ്റ് വിപണിയിൽ റെക്കോർഡ് കുതിപ്പ്; ആദ്യ പാദത്തിൽ ദുബൈയിലും അബുദബിയിലും കോടികളുടെ നിക്ഷേപം

uae
  •  2 hours ago
No Image

ഇറാന്റെ തിരിച്ചടി; ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവില്‍ വന്‍ നാശനഷ്ടമെന്ന് മേയറുടെ വെളിപ്പെടുത്തല്‍

International
  •  2 hours ago
No Image

വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: പൊലിസിനെതിരെ അതിജീവിതയുടെ പരാതി; വനിതാ ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്ന് ആവശ്യം

Kerala
  •  2 hours ago
No Image

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; ഒത്താശ ചെയ്ത മാതാവ് ഒളിവിൽ

Kerala
  •  2 hours ago
No Image

വെന്തുരുകി കേരളം; വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

എവിടെ ആ പഴയ ഹാർദിക്?'; പാണ്ഡ്യക്കെതിരെ ആകാശ് ചോപ്ര, നായകസ്ഥാനം മാറ്റാൻ മനോജ് തിവാരി

Cricket
  •  3 hours ago
No Image

കാലടിയില്‍ കോളജ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

യുഎസുമായി ഇനി ചർച്ചയ്ക്കില്ല': ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കും; നിലപാട് കടുപ്പിച്ച് ഇറാൻ

International
  •  3 hours ago