ഹജ്ജ് 2026: കരിപ്പൂരിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി; ലഗേജ് കൈമാറുന്നതിന് പ്രത്യേക ഇടം
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂർ എംബാർക്കേഷൻ പോയിന്റ് വഴി പുറപ്പെടുന്ന തീർഥാടകരുടെ യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും മലപ്പുറം ജില്ലാകലക്ടറുടെ നേതൃത്വത്തിൽ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെയും എയർപോർട്ടിലെ മുഴുവൻ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. കരിപ്പൂർ വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ ആദ്യവിമാനം മെയ് 14ന് പുലർച്ചെ 12.20ന് പുറപ്പെടും. മെയ് 17-നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം.
തീർഥാടകരുടെ യാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കുന്നത്. വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ഓരോ വിമാനത്തിലേക്കുമുള്ള ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കും. ഹാജിമാർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുണമെന്നും മലപ്പുറം ജില്ലാ കലക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. ഹജ്ജ് ഹൗസിൽ വിശ്രമം, ഭക്ഷണം, ആരോഗ്യം, നമസ്‌കാരം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹാജിമാർക്കായി ഒരുക്കും.
എ.ഡി.എം സി.എസ്.രാജേഷ്, ഡി.എം.ഒ (ആരോഗ്യം) ഡോ. ടി.കെ ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) ഡോ. വി. ഫിറോസ് ഖാൻ, എയർപോർട്ട് അതോറിറ്റി സി.എസ്.ഒ ടിജോ ജോസഫ്, ജോയിന്റ് ജി.എം സുനിത വർഗീസ്, ബ്യൂറോ ഓഫ് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയരക്ടർ സി. അംബുജ് കുമാർ, എയർ കസ്റ്റംസ് സൂപ്രണ്ട് കെ.ആർ ബിമൽ ദാസ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് എം. രാമദാസ്, ആകാശ് എയർലൈൻസ് എയർപോർട്ട് മാനേജർ ജി. ഋഷികുമാർ, ആർ.ടി.ഒ വി. ജോയി, സിവിൽ സപ്ലൈസ് ഡി.എസ്.ഒ എ.എസ് ബീന, ജില്ലാ മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. സാദിഖ് ഇബ്‌നു കരീം സംബന്ധിച്ചു.
Authorities have reviewed the preparations for Hajj 2026 at Karipur Airport. To ensure a smooth process for pilgrims, a dedicated area has been designated for the collection and handover of luggage, aiming to reduce congestion and streamline the travel experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."