ബഹ്‌റൈനിൽ ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കുന്നു; നിയമലംഘകർക്ക് 20,000 ദിനാർ വരെ പിഴ
മനാമ: രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ബഹ്‌റൈൻ പാർലമെന്റ് അംഗീകരിച്ചു. പുതിയ ഭേദഗതി പ്രകാരം നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് 20,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ചുമാത്താൻ സാധിക്കും. പിഴ മാത്രമല്ല, മറിച്ച് സ്ഥാപനം പൂട്ടിക്കാനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാനും ഈ നിയമം വഴി സാധിക്കും. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയാൽ വാണിജ്യ രജിസ്റ്ററിൽ നിന്ന് സ്ഥാപനത്തെ പൂർണ്ണമായി നീക്കം ചെയ്യാനും സാധിക്കും.
പാർലമെന്റിലെ ധനകാര്യ-സാമ്പത്തിക കാര്യ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് 2012ലെ 35ാം നമ്പർ നിയമത്തിൽ ഭേദഗതി വരുത്തിയത്. 2026ലെ 18ാം നമ്പർ ഉത്തരവ് പ്രകാരമാണ് ഈ മാറ്റങ്ങൾ. 20,000 ദിനാർ വരെയുള്ള ഭരണപരമായ പിഴകൾ ഈടാക്കാം. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും പുതിയ നിയമം കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
The Bahrain Parliament has approved significant amendments to the Consumer Protection Law, introducing stricter penalties including fines up to BHD 20,000 and the permanent cancellation of commercial registrations for violators.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."