ഭരണസ്തംഭനം: സഖ്യകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തതിൽ യുഡിഎഫ് സഖ്യകക്ഷികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിനൊപ്പം ഫലം വന്ന മറ്റ് സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റ് ഭരണം തുടങ്ങിയപ്പോഴും കേരളം 'നാഥനില്ലാ കളരി'യായി തുടരുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കിയെന്ന് വിമർശനമുണ്ട്.
നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട് ഇപ്പോൾ നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല എന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് മുസ്‌ലിം ലീഗ്. എന്നാൽ കെ.സി. വേണുഗോപാലിന്റെ പേര് വന്നാൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ലീഗ് ക്യാമ്പിലും ആശയക്കുഴപ്പമുണ്ട്. ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങേണ്ടി വരുമെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകിട്ട് 5.30-ന് നടത്തുന്ന കൂടിക്കാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകും. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.
ഹൈക്കമാൻഡ് തലത്തിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിൽ ആരുടെ പേരിനാകും രാഹുൽ ഗാന്ധിയും ഖർഗെയും പച്ചക്കൊടി വീശുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
നേതാക്കളുടെ അമാന്തത്തിനെതിരെ അണികൾക്കിടയിലും അമർഷം പുകയുകയാണ്. പലയിടത്തും ജനങ്ങൾ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് തന്നെ പേര് പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഹൈക്കമാൻഡ് നീക്കം. കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന ആ പ്രഖ്യാപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായേക്കും.
The government is currently facing an administrative stalemate, leading to a complete standstill in decision-making and public services. This lack of progress has caused severe discontent among alliance partners, who are reportedly unhappy with the leadership's inability to resolve the deadlock. The friction within the coalition is putting further pressure on the ruling administration to take immediate action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."